Malluone Malayalam is a online news & entertainment channel. Email:malluonemedia@gmail.com Find us on facebook/ www.facebook.com/malluonemedia/ Find us on youtube /Malluone malayalam Find us on instagram: /Malluone Malayalam
‘തുരുമ്പെടുത്ത റൈഡ് പൊട്ടി വീണു, മുപ്പതോളം പേര്‍ ഉണ്ടായിരുന്നു’; മുൻപും ഇത് സംഭവിച്ചിട്ടുണ്ട്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തനമെന്ന്..
തിരുവനന്തപുരം വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം. ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പരുക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹാപ്പിലാന്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. 15 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട് #Happyland#Amusementpark#accident
കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ഇനി പുതുജീവിതം. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയിൽ ജയിൽ മോചിതനായ അബ്ദുൽ റഹീം നാട്ടിലെത്തി. വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. 20 വർഷത്തിന് ശേഷം ഉമ്മയെ കണ്ട റഹീം വികാരഭരിതനായി. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയെന്നാണ് അബ്ദുൽ റഹീമിന്റെ ആദ്യപ്രതികരണം. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുൽ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഏഴ് ദിവസം കൊണ്ട് മലയാളികള്‍ സമാഹരിച്ചത് 47 കോടി രൂപ; അബ്ദുല്‍ റഹീം ജീവിതത്തിലേക്ക് മടങ്ങിയെടുത്തുമ്പോള്‍ ഓരോ കേരളീയനും അഭിമാനിക്കാം കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. #Soudijail#Abdulrahim
‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ; പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് നടക്കില്ല, പ്രതികൾ ഇവിടെയില്ല’: വി ജോയ്
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ മറുപടിയുമായി സിപിഐഎം നേതാവ് വി ജോയ്. പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ല. ഇതിനകത്ത് പ്രതികൾ ഇല്ല. എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച് അവർ പ്രതിഷേധത്തിനിടയിൽ കയറുന്നത്. ഇതിനകത്ത് നിൽക്കുന്നതിൽ ആരും തന്നെ പ്രതികൾ ഇല്ല. ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരും പാർട്ടി ഓഫീസിൽ കയറില്ല. ഇ ഡി ആക്രമണത്തിൽ ഉണ്ടായിരുന്നത് പാർട്ടി പ്രവർത്തകർ അല്ല. പിണറായിയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആരധകരാണ്. ആ വലിയൊരു മോബിനെ ഞങ്ങൾക്ക് തടയാൻ കഴിഞ്ഞില്ല. അല്ലാതെ പാർട്ടി പ്രവർത്തകർ നേരിട്ട് അഹ്വാനം ചെയ്‌തത് അല്ല. ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവർ പ്രകോപനം സൃഷ്‌ടിച്ചു. പാർട്ടി പ്രവർത്തകർ വലയൻറ് ആയപ്പോൾ അവരെ നേരത്തെ തന്നെ പാർട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ടു. വന്നുകൂടിയ ആളുകൾ പ്രകോപനം ഉണ്ടാക്കി അക്രമം അഴിച്ചിവിട്ടുവെന്നും വി ജോയ് വ്യക്തമാക്കി. തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് പാർട്ടി പ്രവർത്തകർ ആക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികൾ പാർട്ടി ഓഫീസിലുണ്ട് അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് നിലപാട്. ആക്രമണത്തിൽ ടാക്സി ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാമിന് പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. #Cpim#Vjoy#EDRaid
പുതിയ ഫോട്ടോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ ആണ് പങ്കു വെച്ചത്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പങ്കുവച്ചത്. വീട്ടിനു മുന്നിൽ ED സംഘത്തിനു നേരെ സിപിഐഎം അക്രമം നടന്ന ശേഷമാണ് മുഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പിണറായി പങ്കുവെച്ചത്. വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലും തിരുവനന്തപുരത്തെ വാടക വീട്ടിലും നടന്ന ഇ.ഡി റെയ്ഡുകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടി രാഹുൽ ഗാന്ധിയെ പോലെ ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നതെന്നും പിണറായി വിജയന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്നെല്ലാം രാഹുൽ ഗാന്ധി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നതെന്നും പിണറായി പറഞ്ഞു. “വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലെ ഒരാൾക്ക്. കാരണം, എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നിരിക്കുകയാണ്. പക്ഷെ തങ്ങളുടെ പാർട്ടിക്കാരല്ലാത്ത മറ്റു പാർട്ടികൾക്കുമേൽ ഇ.ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ ഞങ്ങൾ കാണുന്നുള്ളു. ഈ തരത്തിലുള്ള ഏതെങ്കിലും നടപടികൾകൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല,” പിണറായി വിജയൻ പറഞ്ഞു. #EDRaid#PinarayiVijayan
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം നേതാവ് പി ജയരാജൻ. ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് അദേഹം ആരോപിച്ചു. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് ശ്രമം നടക്കുന്നത്. പ്രധാനമന്ത്രിയും-മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. കൃത്യമായ ആസൂത്രണമാണ് നടന്നതെന്നും ഇത് സമൂഹം തിരിച്ചറിയുമെന്നും പി ജയരാജൻ പറഞ്ഞു. ഇഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസുകാർ. സംഘപരിവാറിനെ എതിർക്കുന്നവരെ കള്ളക്കേസിൽ പ്രതിചേർക്കാനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന്റെ മറ്റൊരു അധ്യായമാണ് കേരളത്തിലെ ഇഡി ഓപ്പറേഷൻ എന്ന് പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷത്തെ തകർത്താൽ മാത്രമേ സംഘപരിവാറിന് കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയൂ. അതിന് അന്തരീക്ഷമുണ്ടാക്കി കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പി ജയരാജൻ പറഞ്ഞു. ഇഡി റെയ്ഡിനെ നിയമപരമായും രാഷ്ട്രീയപരമായും എതിർത്ത് തോൽപ്പിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. പിണറായി വിജയനെ തകർക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹമാണെന്ന് കാലം തെളിയിക്കും. അധികാരത്തിൽ നിന്ന് ഇടതുപക്ഷത്തെ പുറത്താക്കുകയെന്നത് തന്നെ പ്ലാൻ ആണെന്ന് പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ഇഡി റെയ്ഡ് നടക്കുന്ന പിണറായിയുടെ വീട്ടിലെത്തിയതായിരുന്നു പി ജയരാജൻ. #EDRaid#CPIM
മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിഎംആർഎൽ ഡയറ്കടർ ബോർഡ് അംഗമാണ് ശരൺ എസ് കർത്ത. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. #CMRL#Exalogic # VeenaT #EDRaid
മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന കേസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. #CMRL#Pinarayivijayan#Enforcement#Enforcement#MasappadiCase
സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ. ടെക്നിക്കൽ സ്‌കൂളിൽ 72.82 ശതമാനം പേർ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേർ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 60 പേർ 1200ൽ 1200 മാർക്ക് നേടി. പെൺകുട്ടികൾ 50, ആൺകുട്ടികൾ 10, മുഴുവൻ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ല നേടി 4621. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂൺ 29ന് നടക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. #plustworesults#kerala
Malluone Malayalam
‘തുരുമ്പെടുത്ത റൈഡ് പൊട്ടി വീണു, മുപ്പതോളം പേര്‍ ഉണ്ടായിരുന്നു’; മുൻപും ഇത് സംഭവിച്ചിട്ടുണ്ട്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തനമെന്ന്..
തിരുവനന്തപുരം വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം. ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പരുക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹാപ്പിലാന്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പരുക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. 15 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്
#Happyland #Amusementpark #accident
22 minutes ago | [YT] | 0
View 0 replies
Malluone Malayalam
കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ഇനി പുതുജീവിതം. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയിൽ ജയിൽ മോചിതനായ അബ്ദുൽ റഹീം നാട്ടിലെത്തി. വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. 20 വർഷത്തിന് ശേഷം ഉമ്മയെ കണ്ട റഹീം വികാരഭരിതനായി. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയെന്നാണ് അബ്ദുൽ റഹീമിന്റെ ആദ്യപ്രതികരണം. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുൽ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഏഴ് ദിവസം കൊണ്ട് മലയാളികള്‍ സമാഹരിച്ചത് 47 കോടി രൂപ; അബ്ദുല്‍ റഹീം ജീവിതത്തിലേക്ക് മടങ്ങിയെടുത്തുമ്പോള്‍ ഓരോ കേരളീയനും അഭിമാനിക്കാം
കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു.
#Soudijail #Abdulrahim
5 hours ago | [YT] | 1
View 0 replies
Malluone Malayalam
#Eiduladha
19 hours ago | [YT] | 2
View 0 replies
Malluone Malayalam
‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ; പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് നടക്കില്ല, പ്രതികൾ ഇവിടെയില്ല’: വി ജോയ്
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ മറുപടിയുമായി സിപിഐഎം നേതാവ് വി ജോയ്. പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ല. ഇതിനകത്ത് പ്രതികൾ ഇല്ല. എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച് അവർ പ്രതിഷേധത്തിനിടയിൽ കയറുന്നത്.
ഇതിനകത്ത് നിൽക്കുന്നതിൽ ആരും തന്നെ പ്രതികൾ ഇല്ല. ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരും പാർട്ടി ഓഫീസിൽ കയറില്ല. ഇ ഡി ആക്രമണത്തിൽ ഉണ്ടായിരുന്നത് പാർട്ടി പ്രവർത്തകർ അല്ല. പിണറായിയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആരധകരാണ്. ആ വലിയൊരു മോബിനെ ഞങ്ങൾക്ക് തടയാൻ കഴിഞ്ഞില്ല.
അല്ലാതെ പാർട്ടി പ്രവർത്തകർ നേരിട്ട് അഹ്വാനം ചെയ്‌തത് അല്ല. ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവർ പ്രകോപനം സൃഷ്‌ടിച്ചു. പാർട്ടി പ്രവർത്തകർ വലയൻറ് ആയപ്പോൾ അവരെ നേരത്തെ തന്നെ പാർട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ടു. വന്നുകൂടിയ ആളുകൾ പ്രകോപനം ഉണ്ടാക്കി അക്രമം അഴിച്ചിവിട്ടുവെന്നും വി ജോയ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് പാർട്ടി പ്രവർത്തകർ ആക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികൾ പാർട്ടി ഓഫീസിലുണ്ട് അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് നിലപാട്.
ആക്രമണത്തിൽ ടാക്സി ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാമിന് പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
#Cpim #Vjoy #EDRaid
22 hours ago | [YT] | 1
View 0 replies
Malluone Malayalam
പുതിയ ഫോട്ടോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ ആണ് പങ്കു വെച്ചത്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പങ്കുവച്ചത്. വീട്ടിനു മുന്നിൽ ED സംഘത്തിനു നേരെ സിപിഐഎം അക്രമം നടന്ന ശേഷമാണ് മുഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പിണറായി പങ്കുവെച്ചത്. വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലും തിരുവനന്തപുരത്തെ വാടക വീട്ടിലും നടന്ന ഇ.ഡി റെയ്ഡുകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടി രാഹുൽ ഗാന്ധിയെ പോലെ ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നതെന്നും പിണറായി വിജയന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്നെല്ലാം രാഹുൽ ഗാന്ധി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നതെന്നും പിണറായി പറഞ്ഞു.
“വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലെ ഒരാൾക്ക്. കാരണം, എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നത്.
അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നിരിക്കുകയാണ്. പക്ഷെ തങ്ങളുടെ പാർട്ടിക്കാരല്ലാത്ത മറ്റു പാർട്ടികൾക്കുമേൽ ഇ.ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ ഞങ്ങൾ കാണുന്നുള്ളു. ഈ തരത്തിലുള്ള ഏതെങ്കിലും നടപടികൾകൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല,” പിണറായി വിജയൻ പറഞ്ഞു.
#EDRaid #PinarayiVijayan
23 hours ago | [YT] | 2
View 0 replies
Malluone Malayalam
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം നേതാവ് പി ജയരാജൻ. ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് അദേഹം ആരോപിച്ചു. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് ശ്രമം നടക്കുന്നത്. പ്രധാനമന്ത്രിയും-മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. കൃത്യമായ ആസൂത്രണമാണ് നടന്നതെന്നും ഇത് സമൂഹം തിരിച്ചറിയുമെന്നും പി ജയരാജൻ പറഞ്ഞു.
ഇഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസുകാർ. സംഘപരിവാറിനെ എതിർക്കുന്നവരെ കള്ളക്കേസിൽ പ്രതിചേർക്കാനുള്ള ഹീനമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന്റെ മറ്റൊരു അധ്യായമാണ് കേരളത്തിലെ ഇഡി ഓപ്പറേഷൻ എന്ന് പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷത്തെ തകർത്താൽ മാത്രമേ സംഘപരിവാറിന് കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയൂ. അതിന് അന്തരീക്ഷമുണ്ടാക്കി കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പി ജയരാജൻ പറഞ്ഞു.
ഇഡി റെയ്ഡിനെ നിയമപരമായും രാഷ്ട്രീയപരമായും എതിർത്ത് തോൽപ്പിക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി. പിണറായി വിജയനെ തകർക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹമാണെന്ന് കാലം തെളിയിക്കും. അധികാരത്തിൽ നിന്ന് ഇടതുപക്ഷത്തെ പുറത്താക്കുകയെന്നത് തന്നെ പ്ലാൻ ആണെന്ന് പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ ഇഡി റെയ്ഡ് നടക്കുന്ന പിണറായിയുടെ വീട്ടിലെത്തിയതായിരുന്നു പി ജയരാജൻ.
#EDRaid #CPIM
1 day ago | [YT] | 1
View 0 replies
Malluone Malayalam
മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിഎംആർഎൽ ഡയറ്കടർ ബോർഡ് അംഗമാണ് ശരൺ എസ് കർത്ത. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.
മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ
2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.
#CMRL #Exalogic # VeenaT #EDRaid
1 day ago | [YT] | 2
View 0 replies
Malluone Malayalam
CMRL കേസില്‍ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും ഇഡി റെയ്‌ഡ്
#PinarayiVijayan #EnforcementDirectorate #EDRaid #CMRL #VeenaT #NewsAlert
1 day ago | [YT] | 1
View 0 replies
Malluone Malayalam
മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പരിശോധന. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന കേസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.
സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
#CMRL #Pinarayivijayan #Enforcement #Enforcement #MasappadiCase
1 day ago | [YT] | 1
View 0 replies
Malluone Malayalam
സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ.
ടെക്നിക്കൽ സ്‌കൂളിൽ 72.82 ശതമാനം പേർ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേർ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 60 പേർ 1200ൽ 1200 മാർക്ക് നേടി. പെൺകുട്ടികൾ 50, ആൺകുട്ടികൾ 10, മുഴുവൻ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ല നേടി 4621.
സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂൺ 29ന് നടക്കും.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.
#plustworesults #kerala
1 day ago | [YT] | 2
View 0 replies
Load more