റാംപിൽ സ്റ്റൈലിന്റെ വിസ്മയം തീർക്കാൻ തിരുവനന്തപുരം ലുലുമാൾ; ഫാഷൻ വീക്കിന് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: ആഗോള ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകളും സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും തലസ്ഥാന നഗരിയിലേക്ക് എത്തിച്ച് നാലാമത് ലുലു ഫാഷൻ വീക്കിന് മെയ് 28 മുതൽ തുടക്കമാകും. മെയ് 31 വരെ നാല് ദിവസങ്ങളിലായി തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്ക്, ഫാഷനും എന്റർടെയ്ൻമെന്റും ഒരുമിക്കുന്ന വേറിട്ട അനുഭവമാകും സമ്മാനിക്കുക. രാജ്യത്തെ പ്രമുഖ മോഡലുകളും ഫാഷൻ ഡിസൈനർമാരും അണിനിരക്കുന്ന ഷോയിൽ ദേശീയ-അന്തർദേശീയ തലത്തിലെ ഇരുപതോളം പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കും. ഏറ്റവും പുതിയ കളക്ഷനുകളും ട്രെൻഡിംഗ് സ്റ്റൈലുകളും റാംപിലൂടെ അവതരിപ്പിക്കും.
ഇന്ത്യൻ എത്നിക് വസ്ത്രങ്ങൾ, ഡിസൈനർ ഔട്ട്ഫിറ്റുകൾ, ട്രാവൽ ആക്സസറികൾ, കിഡ്സ് ഫാഷൻ തുടങ്ങി വൈവിധ്യമാർന്ന ഫാഷൻ ശൈലികൾ പ്രേക്ഷകർക്കായി അവതരിപ്പിക്കും. മലയാള സിനിമ-സീരിയൽ രംഗത്തെ ശ്രദ്ധേയ താരങ്ങളും റാംപിൽ എത്തും.തിരുവനന്തപുരം നഗരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ഫാഷൻ ഡെസ്റ്റിനേഷനുകളിലൊന്നാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നതെന്ന് തിരുവനന്തപുരം ലുലുമാൾ അധികൃതർ അറിയിച്ചു. ആഗോള നിലവാരത്തിലുള്ള ഫാഷൻ ട്രെൻഡുകൾ നേരിട്ട് അനുഭവിക്കാനുള്ള അവസരം കൂടിയാണ് ഫാഷൻ വീക്ക്.
ഫാഷൻ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഉത്സവ് ഡോലകിയയാണ് ഫാഷൻ വീക്കിന്റെ കൊറിയോഗ്രാഫർ. ഓരോ ദിവസവും റാംപ് വാക്കിനൊപ്പം ലൈവ് ബാൻഡ് പെർഫോമൻസുകളും അരങ്ങേറും. ഫാഷൻ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറിൽ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക്കും ഫാഷൻ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവുകൾ ലഭ്യമാകും. ബ്ലാക്ക് ബെറീസാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന്റെ മുഖ്യ സ്പോൺസർ.
കർണാടകയിൽ അധികാരകൈമാറ്റത്തിന് വഴിതെളിയുന്നു; സിദ്ധരാമയ്യ പടിയിറങ്ങുന്നു, ഇനി ഡി.കെ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച രാജിവെച്ചേക്കുമെന്നും ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽ ധാരണയായതായും റിപ്പോർട്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദൽഹി കേന്ദ്രീകരിച്ച് ദേശീയ തലത്തിൽ വലിയൊരു പദവിയും നൽകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഈ ഓഫറിന്മേൽ ആലോചിക്കാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
അധികാര കൈമാറ്റം ഡി.കെ. ശിവകുമാറിലേക്ക് വേണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഒറ്റക്കെട്ടായ തീരുമാനമാണുള്ളതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ദൽഹിയിൽ നടന്ന ആറ് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈ വാർത്തകൾ നിഷേധിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചും എം.എൽ.സി തെരഞ്ഞെടുപ്പിനെക്കുറിച്ചും മാത്രമാണ് ചർച്ച നടന്നതെന്നും മറ്റ് പ്രചാരണങ്ങളിൽ സത്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇന്ധനവിലവർദ്ധന ഐഎൻടിയുസി പന്തംകൊളുത്തി പ്രകടനം നടത്തി
കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലാ വ്യാപകമായി നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി തലസ്ഥാനത്ത് രക്തസാക്ഷിമണ്ഡപം മുതൽ എജിസ് ഓഫീസ് വരെ പ്രകടനവും മാർച്ചും നടന്നു. മാർച്ച് ഐ എൻ ടി യുസി അഖിലേന്ത്യാ സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ വി. ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ആൻ്റണി ആൽബർട്ട്, വെള്ളനാട്ശ്രീകണ്ഠൻ , കെ. എം. അബ്ദുൽ സലാം, എം.എസ്. താജുദ്ദീൻ, പുത്തൻപള്ളി നിസ്സാർ ,യു.പ്രതീപ് ,ജെ.സതി കുമാരി, എസ്.എസ്. സജി കുമാരി , അംബിക തുടങ്ങിയവർ പ്രസംഗിച്ചു.
വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു
മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറങ്ങാനിരുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉത്പാദനം അനിശ്ചിതത്വത്തിൽ. പാലക്കാട് മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനത്തിൽ ബ്രാൻഡിയുടെ ഉത്പാദനം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി.മേയ് അവസാനവാരത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പുതിയ ബ്രാൻഡി എത്തുമെന്നായിരുന്നു കമ്പനി അധികൃതർ അറിയിച്ചിരുന്നത്.ട്രയൽ റൺ അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിതമായി ഉത്പാദനം നിർത്തിയത്.എൽ.ഡി.എഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ നിയമിച്ച 90 താത്കാലിക വനിതാ തൊഴിലാളികളുടെ പട്ടികയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
നിയമന നടപടിയിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് മുഖേന തയ്യാറാക്കിയ പട്ടികയ്ക്ക് പിന്നിൽ പാർട്ടി നേതാക്കളുടെ സ്വാധീനമുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്. വിഷയത്തിൽ കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രിക്കും പരാതികൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണമായും കുടുംബശ്രീ സംവിധാനത്തിലൂടെയാണെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.സ്ഥാപനം പ്രവർത്തിക്കുന്ന ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായിരിക്കണം നിയമനമെന്ന ഹൈക്കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
ഇതനുസരിച്ച് ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ പരിഗണിച്ചു.55 യൂണിറ്റുകളിൽ 45 എണ്ണം ഒരേ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തെരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യം. പുതിയ ബ്രാൻഡിയുടെ ഉത്പാദനം നിർത്തിവെച്ചതോടെ വിപണിയിൽ ഈ ആഴ്ച എത്തുമെന്ന പ്രതീക്ഷയും മങ്ങിക്കഴിഞ്ഞു.
ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും. ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്.
എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിധി വന്നതോടെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും.
വരും ദിവസങ്ങളിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ഐടി സേവനങ്ങൾ നൽകാതെ തന്നെ സി.എം.ആർ.എൽ കമ്പനി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ.ഡി സംശയിക്കുന്നുണ്ട്.
ഇതൊരു സാധാരണ ബിസിനസ് കരാറാണെന്നും സെരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ ഇ.ഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് കമ്പനി കോടതിയിൽ വാദിച്ചത്.എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാവുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും: മുഖ്യമന്ത്രി വി. ഡി . സതീശന്‍
തിരുവനന്തപുരം: പെന്‍ഷന്‍ വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കുമെന്ന് മുഖ്യ മന്ത്രി വി. ഡി . സതീശന്‍ വ്യക്തമാക്കി. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കേരള നല്‍കിയ നിവേദനം വിശദമായി പരിശോധിച്ച അദ്ദേഹം വൈകാതെ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് മുഖ്യ മന്ത്രി എസ്. ജെ. യു. കെ നിവേദക സംഘവുമായി സംസാരിച്ചത്. പെന്‍ഷന്‍ വര്‍ദ്ധനക്ക് പുറമെ, കുടിശിക , പകുതി പെന്‍ഷന്‍ , ആശ്രിത പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന പ്രസിഡന്റ് എസ്. ആര്‍. ശക്തിധരന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ നായര്‍, ജനറല്‍ സെക്രട്ടറി വി. ആര്‍ രാജമോഹന്‍ ,ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ. പി.രാജശേഖരന്‍ പിള്ള എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും:എസ്ഡിപിഐ
ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ മെയ് 25, 26 തീയതികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 10 ദിവസത്തിനുള്ളിൽ അഞ്ചു രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്. ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്.
ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല, കോർപ്പറേറ്റുകളോടാണ്. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളും ജനരോഷം മറികടക്കാൻ വർഗീയ അജണ്ടകൾ പുറത്തെടുക്കുകയാണെന്നും യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് എന്നിവർ സംസാരിച്ചു.
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ.ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തിൽ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ വ്യക്തമാക്കുന്നുണ്ട്. വാഹന മോഡിഫിക്കേഷൻ തടഞ്ഞ 2006ലെ ഉത്തരവിനെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷൻ വിലക്ക് സുപ്രീംകോടതി 2019ൽ ഉത്തരവ് പുറുപ്പെടുവിച്ചിരുന്നു.
EXPRESS VARTHA
റാംപിൽ സ്റ്റൈലിന്റെ വിസ്മയം തീർക്കാൻ തിരുവനന്തപുരം ലുലുമാൾ; ഫാഷൻ വീക്കിന് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: ആഗോള ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകളും സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും തലസ്ഥാന നഗരിയിലേക്ക് എത്തിച്ച് നാലാമത് ലുലു ഫാഷൻ വീക്കിന് മെയ് 28 മുതൽ തുടക്കമാകും. മെയ് 31 വരെ നാല് ദിവസങ്ങളിലായി തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്ക്, ഫാഷനും എന്റർടെയ്ൻമെന്റും ഒരുമിക്കുന്ന വേറിട്ട അനുഭവമാകും സമ്മാനിക്കുക. രാജ്യത്തെ പ്രമുഖ മോഡലുകളും ഫാഷൻ ഡിസൈനർമാരും അണിനിരക്കുന്ന ഷോയിൽ ദേശീയ-അന്തർദേശീയ തലത്തിലെ ഇരുപതോളം പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കും. ഏറ്റവും പുതിയ കളക്ഷനുകളും ട്രെൻഡിംഗ് സ്റ്റൈലുകളും റാംപിലൂടെ അവതരിപ്പിക്കും.
ഇന്ത്യൻ എത്നിക് വസ്ത്രങ്ങൾ, ഡിസൈനർ ഔട്ട്ഫിറ്റുകൾ, ട്രാവൽ ആക്സസറികൾ, കിഡ്സ് ഫാഷൻ തുടങ്ങി വൈവിധ്യമാർന്ന ഫാഷൻ ശൈലികൾ പ്രേക്ഷകർക്കായി അവതരിപ്പിക്കും. മലയാള സിനിമ-സീരിയൽ രംഗത്തെ ശ്രദ്ധേയ താരങ്ങളും റാംപിൽ എത്തും.തിരുവനന്തപുരം നഗരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ഫാഷൻ ഡെസ്റ്റിനേഷനുകളിലൊന്നാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നതെന്ന് തിരുവനന്തപുരം ലുലുമാൾ അധികൃതർ അറിയിച്ചു. ആഗോള നിലവാരത്തിലുള്ള ഫാഷൻ ട്രെൻഡുകൾ നേരിട്ട് അനുഭവിക്കാനുള്ള അവസരം കൂടിയാണ് ഫാഷൻ വീക്ക്.
ഫാഷൻ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഉത്സവ് ഡോലകിയയാണ് ഫാഷൻ വീക്കിന്റെ കൊറിയോഗ്രാഫർ. ഓരോ ദിവസവും റാംപ് വാക്കിനൊപ്പം ലൈവ് ബാൻഡ് പെർഫോമൻസുകളും അരങ്ങേറും. ഫാഷൻ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറിൽ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക്കും ഫാഷൻ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവുകൾ ലഭ്യമാകും. ബ്ലാക്ക് ബെറീസാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന്റെ മുഖ്യ സ്പോൺസർ.
expressvarthaonline.com/news/11332 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
1 day ago | [YT] | 1
View 0 replies
EXPRESS VARTHA
കർണാടകയിൽ അധികാരകൈമാറ്റത്തിന് വഴിതെളിയുന്നു; സിദ്ധരാമയ്യ പടിയിറങ്ങുന്നു, ഇനി ഡി.കെ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച രാജിവെച്ചേക്കുമെന്നും ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽ ധാരണയായതായും റിപ്പോർട്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദൽഹി കേന്ദ്രീകരിച്ച് ദേശീയ തലത്തിൽ വലിയൊരു പദവിയും നൽകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഈ ഓഫറിന്മേൽ ആലോചിക്കാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
അധികാര കൈമാറ്റം ഡി.കെ. ശിവകുമാറിലേക്ക് വേണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഒറ്റക്കെട്ടായ തീരുമാനമാണുള്ളതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ദൽഹിയിൽ നടന്ന ആറ് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈ വാർത്തകൾ നിഷേധിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചും എം.എൽ.സി തെരഞ്ഞെടുപ്പിനെക്കുറിച്ചും മാത്രമാണ് ചർച്ച നടന്നതെന്നും മറ്റ് പ്രചാരണങ്ങളിൽ സത്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
expressvarthaonline.com/news/11329 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
1 day ago | [YT] | 0
View 0 replies
EXPRESS VARTHA
ഇന്ധനവിലവർദ്ധന ഐഎൻടിയുസി പന്തംകൊളുത്തി പ്രകടനം നടത്തി
കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലാ വ്യാപകമായി നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി തലസ്ഥാനത്ത് രക്തസാക്ഷിമണ്ഡപം മുതൽ എജിസ് ഓഫീസ് വരെ പ്രകടനവും മാർച്ചും നടന്നു. മാർച്ച് ഐ എൻ ടി യുസി അഖിലേന്ത്യാ സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ വി. ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ആൻ്റണി ആൽബർട്ട്, വെള്ളനാട്ശ്രീകണ്ഠൻ , കെ. എം. അബ്ദുൽ സലാം, എം.എസ്. താജുദ്ദീൻ, പുത്തൻപള്ളി നിസ്സാർ ,യു.പ്രതീപ് ,ജെ.സതി കുമാരി, എസ്.എസ്. സജി കുമാരി , അംബിക തുടങ്ങിയവർ പ്രസംഗിച്ചു.
expressvarthaonline.com/news/11324 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
1 day ago | [YT] | 0
View 0 replies
EXPRESS VARTHA
വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു
മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറങ്ങാനിരുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉത്പാദനം അനിശ്ചിതത്വത്തിൽ. പാലക്കാട് മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനത്തിൽ ബ്രാൻഡിയുടെ ഉത്പാദനം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി.മേയ് അവസാനവാരത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പുതിയ ബ്രാൻഡി എത്തുമെന്നായിരുന്നു കമ്പനി അധികൃതർ അറിയിച്ചിരുന്നത്.ട്രയൽ റൺ അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിതമായി ഉത്പാദനം നിർത്തിയത്.എൽ.ഡി.എഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ നിയമിച്ച 90 താത്കാലിക വനിതാ തൊഴിലാളികളുടെ പട്ടികയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
നിയമന നടപടിയിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് മുഖേന തയ്യാറാക്കിയ പട്ടികയ്ക്ക് പിന്നിൽ പാർട്ടി നേതാക്കളുടെ സ്വാധീനമുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്. വിഷയത്തിൽ കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രിക്കും പരാതികൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണമായും കുടുംബശ്രീ സംവിധാനത്തിലൂടെയാണെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.സ്ഥാപനം പ്രവർത്തിക്കുന്ന ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായിരിക്കണം നിയമനമെന്ന ഹൈക്കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
ഇതനുസരിച്ച് ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ പരിഗണിച്ചു.55 യൂണിറ്റുകളിൽ 45 എണ്ണം ഒരേ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തെരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യം. പുതിയ ബ്രാൻഡിയുടെ ഉത്പാദനം നിർത്തിവെച്ചതോടെ വിപണിയിൽ ഈ ആഴ്ച എത്തുമെന്ന പ്രതീക്ഷയും മങ്ങിക്കഴിഞ്ഞു.
expressvarthaonline.com/news/11313 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
2 days ago | [YT] | 0
View 0 replies
EXPRESS VARTHA
ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും. ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്.
എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിധി വന്നതോടെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും.
വരും ദിവസങ്ങളിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ഐടി സേവനങ്ങൾ നൽകാതെ തന്നെ സി.എം.ആർ.എൽ കമ്പനി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ സ്വാധീനം ഇതിന് പിന്നിലുണ്ടോ എന്നും ഇ.ഡി സംശയിക്കുന്നുണ്ട്.
ഇതൊരു സാധാരണ ബിസിനസ് കരാറാണെന്നും സെരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ ഇ.ഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് കമ്പനി കോടതിയിൽ വാദിച്ചത്.എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാവുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
expressvarthaonline.com/news/11310 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
2 days ago | [YT] | 0
View 0 replies
EXPRESS VARTHA
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും: മുഖ്യമന്ത്രി വി. ഡി . സതീശന്‍
തിരുവനന്തപുരം: പെന്‍ഷന്‍ വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കുമെന്ന് മുഖ്യ മന്ത്രി വി. ഡി . സതീശന്‍ വ്യക്തമാക്കി. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കേരള നല്‍കിയ നിവേദനം വിശദമായി പരിശോധിച്ച അദ്ദേഹം വൈകാതെ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് മുഖ്യ മന്ത്രി എസ്. ജെ. യു. കെ നിവേദക സംഘവുമായി സംസാരിച്ചത്. പെന്‍ഷന്‍ വര്‍ദ്ധനക്ക് പുറമെ, കുടിശിക , പകുതി പെന്‍ഷന്‍ , ആശ്രിത പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന പ്രസിഡന്റ് എസ്. ആര്‍. ശക്തിധരന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ നായര്‍, ജനറല്‍ സെക്രട്ടറി വി. ആര്‍ രാജമോഹന്‍ ,ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ. പി.രാജശേഖരന്‍ പിള്ള എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
expressvarthaonline.com/news/11307 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
2 days ago | [YT] | 0
View 0 replies
EXPRESS VARTHA
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും:എസ്ഡിപിഐ
ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ മെയ് 25, 26 തീയതികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 10 ദിവസത്തിനുള്ളിൽ അഞ്ചു രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്. ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്.
ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല, കോർപ്പറേറ്റുകളോടാണ്. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളും ജനരോഷം മറികടക്കാൻ വർഗീയ അജണ്ടകൾ പുറത്തെടുക്കുകയാണെന്നും യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് എന്നിവർ സംസാരിച്ചു.
expressvarthaonline.com/news/11304 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
2 days ago | [YT] | 2
View 0 replies
EXPRESS VARTHA
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ.ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.
expressvarthaonline.com/news/11301 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
2 days ago | [YT] | 2
View 0 replies
EXPRESS VARTHA
EXPRESS VARTHA === 25.05.2025
3 days ago | [YT] | 1
View 0 replies
EXPRESS VARTHA
മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
കേന്ദ്ര മോട്ടോർവാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനനിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തിൽ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ വ്യക്തമാക്കുന്നുണ്ട്. വാഹന മോഡിഫിക്കേഷൻ തടഞ്ഞ 2006ലെ ഉത്തരവിനെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷൻ വിലക്ക് സുപ്രീംകോടതി 2019ൽ ഉത്തരവ് പുറുപ്പെടുവിച്ചിരുന്നു.
expressvarthaonline.com/news/11294 Read More : expressvarthaonline.com/ Watch More : youtube.com/@expressvartha1931
3 days ago | [YT] | 1
View 0 replies
Load more