സ്വതന്ത്ര്യം@75- അമൃത മഹോത്സവ സംസ്ഥാന സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ഷോർട്ട് വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ഭാരതം കൈവരിച്ച നേട്ടങ്ങൾ എന്നീ വിഷയങ്ങളെ ആധാരമാക്കി 3 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വവീഡിയോ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 15 മുതൽ മെയ് 10 വരെയാണ് മത്സര കാലാവധി. ലോകത്തെവിടെയുമുള്ള മലയാളിക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് നിർദ്ദിഷ്ട ഫോർമാറ്റിലുള്ള വീഡിയോകൾ അയച്ചു കൊടുക്കുവാനുള്ള ലിങ്ക് ലഭിക്കും. മെയ് 10 വൈകിട്ട് 5 നുള്ളിൽ അവ ലഭിക്കേണ്ടതാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 10 വീഡിയോകൾക്ക് ക്യാഷ്പ്രൈസും പ്രശസ്തി പത്രവും ലഭിക്കും. ആദ്യ മികച്ച 3 വീഡിയോകൾക്ക് 10000 രൂപ വീതവും മറ്റ് 7 വീഡിയോകൾക്ക് 5000 രൂപ വീതവുമാണ് ലഭിക്കുക. കൂടാതെ ഈ വീഡിയോകൾ, #Amritmahotsavam_Kerala എന്ന ഹാഷ്ടാഗോടു കൂടി പ്രമുഖരായ വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും.
മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ amrithavarsham75@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഏപ്രിൽ 25, 5 PM ന് മുൻപായി അയയ്ക്കുക
ഐശ്വര്യപൂർണ്ണമായ പുതുവർഷാരംഭത്തിൽ, മലയാളികൾക്ക് ഒരു വിഷുകൈനീട്ടം, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സേവാ വിഭാഗങ്ങളുടെ വെബ്സൈറ്റ് മലയാളത്തിലും, നാളെ വിഷു ദിനത്തിൽ സംഘത്തിൻ്റെയും സേവാഭാരതിയുടെയും മറ്റു പ്രശസ്ത വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ വെച്ച് സംഘത്തിൻറെ അഖില ഭാരതീയ സഹ സേവാപ്രമുഖ് ശ്രീ രാജകുമാർ മട്ടാലാജി ഉദ്‌ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികമായി നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി, അമൃത മഹോത്സവ സംഘാടക സമിതി. 1930 ഏപ്രിൽ 13 ന് കേരള ഗാന്ധി ശ്രീ.കെ.കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്ന് ഉളിയത്ത് കടവിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹയാത്ര പുനസൃഷ്ടിക്കുകയാണ്.
ഏപ്രിൽ 13 ന് രാവിലെ തളി ക്ഷേത്ര പരിസരത്ത് നിന്ന് പദയാത്ര ആരംഭിക്കും. തുടർന്ന് 10 ദിവസങ്ങളിലായി നടക്കുന്ന പദയാത്രയിൽ 75 സ്വീകരണങ്ങൾ ഉണ്ടാകും. എലത്തൂർ,കൊയിലാണ്ടി,പാക്കനാർപുരം,വടകര,മാഹി , തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നിവ ഇതിലെ പ്രധാന സ്വീകരണ കേന്ദ്രങ്ങളാണ്. ഏപ്രിൽ 15 ന് ശ്രീ.കെ.കേളപ്പജിയുടെ ഒതയോത്ത് വീട്ടിൽ പന്തിഭോജനത്തെ അനുസ്മരിക്കുന്ന വിഷുസദ്യ ഉണ്ടായിരിക്കും. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഏപ്രിൽ 23 ന് ഉളിയത്ത് കടവിൽ നിന്നും ഗാന്ധി പാർക്കിലേക്ക് വൈകുന്നേരം 4.00 മണിക്ക് പദയാത്ര എത്തിച്ചേരും, തുടർന്ന് നടക്കുന്ന മഹാസമ്മേളനത്തോടുക്കൂടി പദയാത്ര അവസാനിക്കും. #AzadiKaAmritMahotsavYatra#AzadiKaAmritMahotsav #അമൃതമഹോത്സവം#സ്‌മൃതിയാത്ര#AmrutMahotsav
"കേരളത്തിന് ഒരു ഗാന്ധിയേ ഉള്ളൂ... അത് കെ.കേളപ്പനാണ്. പയ്യന്നൂര്‍ കടപ്പുറത്ത് ഉപ്പു കുറുക്കിയതു കൊണ്ടു മാത്രമല്ല കെ.കേളപ്പന്‍ കേരള ഗാന്ധിയായത്. അതിധീരമായ സഹനത്തിന്റെ, സമരത്തിന്റെ ചരിത്രമുണ്ട് ആ ജീവിത യാത്രയില്‍. ഒരു പക്ഷേ ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് സ്വാര്‍ത്ഥം ലോകം ഭരിക്കുന്ന പുതിയ കാലത്തിന് അതിശയം തോന്നിപ്പോകാവുന്ന ചരിത്രം.
കെ.കേളപ്പന്‍ പോരാളിയായിരുന്നു. സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ ജീവിതം തന്നെ ആയുധമാക്കിയ പോരാളി. പേരിനൊപ്പമുണ്ടായിരുന്ന ജാതിവാല്‍ വലിച്ചെറിഞ്ഞാണ് അദ്ദേഹം ചേരികളിലെ ജീവിതത്തിലേക്ക് നടന്നത്. ഹിന്ദു സമാജത്തെ ദുര്‍ബലമാക്കിയ ജാതി ഭേദങ്ങള്‍ക്കെതിരെ, അരുതുകള്‍ക്കെതിരെ കേളപ്പന്‍ ഗര്‍ജിച്ചു. ക്ഷേത്ര പ്രവേശനത്തിനായി, സഞ്ചാരസ്വാതന്ത്ര്യത്തിനായി സമരം നയിച്ചു. സംഘടിത മതമുഷ്‌കില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പുനര്‍ജനിയേകി. മത പ്രീണനം കൊണ്ട് മുട്ടിലിഴഞ്ഞ പുരോഗമന രാഷ്ട്രീയക്കാരന്റെ പുറംപൂച്ചിനെതിരെ ജനകീയ സമരം പ്രഖ്യാപിച്ചു. അനാഥമായിക്കിടന്ന കോവിലുകളില്‍ അന്തിത്തിരി തെളിഞ്ഞു. ക്ഷേത്രങ്ങള്‍ ഉണര്‍ന്നു. ക്ഷേത്രസംരക്ഷണ സമിതി പിറന്നു. പശുമാംസം കഴിച്ചാലേ പട്ടിണി മാറൂ എന്ന് പടച്ചതമ്പുരാന്റെ പേരില്‍ ആണയിട്ടിറങ്ങിയവരോട് മഹാത്മജിയുടെ ഗോ സംരക്ഷണ നയം ഓര്‍മിപ്പിച്ചു. പയ്യോളിയിലെ കണ്ണന്‍ ഗുമസ്തന്റെ ചോര വീണ മണ്ണില്‍ നിന്ന് ഗോസംരക്ഷണ പ്രതിജ്ഞ എടുത്തു കേളപ്പജി .... മത ഭീകരതയുടെ താവളമാകാന്‍ കേരളത്തെ വിട്ടുതരില്ലെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ അദ്ദേഹം പ്രഖ്യാപിച്ചു. മാപ്പിളക്കലാപകാരികളെ നെഞ്ചുവിരിച്ചു ചെറുത്തു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ശക്തമായി സമരം ചെയ്തു.
സ്വാതന്ത്ര്യമായിരുന്നു കേളപ്പജിയുടെ ലക്ഷ്യം. സ്വാഭിമാനത്തിലൂന്നിയ സ്വാതന്ത്ര്യം. കെ.കേളപ്പന്‍ കേരള ഗാന്ധിയാകുന്നതിന്റെ ചരിത്രം പറഞ്ഞു തരും, തീക്ഷ്ണമായിരുന്ന ആ കനല്‍പ്പാതകളുടെ കഥ"
"ചരിത്രയാത്രാ പഥത്തിലൂടെ
കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് കെ.കേളപ്പന്റെ നേതൃത്വത്തില്‍ 1931ല്‍ പയ്യന്നൂരിലെ ഉളിയത്തുകടവിലേക്ക് നടന്ന ഉപ്പുസത്യഗ്രഹ യാത്ര. ദേശസ്നേഹികള്‍ക്ക് എന്നും ആവേശം പകരുന്ന ആ ഐതിഹാസിക പ്രയാണത്തിന്റെ ഓര്‍മകളുമായി അതേ സമരയാത്രാവീഥിയിലൂടെ മറ്റൊരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. പുതിയ കേരളത്തെ പിടിമുറുക്കുന്ന മദ്യ-മയക്കുമരുന്ന് ശക്തികള്‍ക്കെതിരെ, കൃഷിയും കാര്‍ഷിക സംസ്‌കാരവും അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ തനതു കേരളത്തെ തിരിച്ചുപിടിക്കാനുള്ള യാത്രയാണത്.
കേളപ്പജിയിലൂടെ കേരളത്തെ തിരിച്ചുപിടിക്കുക എന്ന ദൗത്യവുമായി അമൃതവര്‍ഷ മഹോത്സവത്തില്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ചരിത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 13ന് രാവിലെ പ്രസിദ്ധമായ കോഴിക്കോട് തളി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 23ന് പയ്യന്നൂര്‍ ഉളിയത്തുകടവിലൂടെ ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. പ്രധാന യാത്രാകേന്ദ്രങ്ങളിലൂടെ ഒരു അക്ഷരയാത്ര...
തളിയില്‍ നിന്ന് തുടക്കം
തളി ക്ഷേത്രസങ്കേതം നവോത്ഥാന പരിശ്രമങ്ങളുടെ കേന്ദം കൂടിയാണ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് ക്ഷേത്രവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മഞ്ചേരി രാമയ്യരുടെയും മിതവാദി സി. കൃഷ്ണന്റെയും നേതൃത്വത്തില്‍ പ്രവേശന വിലക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വലിച്ചറിഞ്ഞ ചരിത്രമുള്ള മണ്ണ്.
എലത്തൂരെ പാലം
1940ല്‍ കേളപ്പജി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കെയാണ് എലത്തൂരില്‍ കോരപ്പുഴയ്ക്ക് മുകളിലൂടെ പാലം നിര്‍മിച്ചത്. പാലം അദ്ദേഹം ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒരു കാളവണ്ടിക്കാരനെ കടത്തിവിട്ടാണ് കേളപ്പജി ജനങ്ങള്‍ക്കായി പാലം തുറന്നത്. കേളപ്പജിപ്പാലം എന്ന് നാമകരണം ചെയ്യണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.
കാട്ടില്‍പീടിക
പുതിയ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിനെതിരെ ശക്തമായ ജനകീയ സമരം നടക്കുന്ന സമരഭൂമിയായ കാട്ടില്‍പീടിക വഴിയും ജനമനസറിഞ്ഞ നേതാവിന്റെ ഉപ്പ് സത്യഗ്രഹ സ്മൃതിയാത്ര കടന്നുപോകുന്നു.
കൊയിലാണ്ടി
പുതിയ നാളേക്കായി നടത്തുന്ന യാത്ര വിഷുദിനത്തില്‍ കേളപ്പജിയുടെ നാട്ടിലെത്തും. ഉച്ചയ്ക്ക് ഒതയോത്ത് വീട്ടില്‍ വിഷുസദ്യ. ജാതി-മത മതിലുകള്‍ ഭേദിച്ച് എല്ലാവരും ഒരു കൂരയ്ക്കുകീഴിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. കേളപ്പജി ട്രസ്റ്റിന്റെ കീഴിലുള്ള തറവാട്ടു വീടായ കൊയപ്പള്ളി വീട്ടിലും സന്ദര്‍ശനം.
ഗോപാലപുരം
ഹരിജന വിദ്യാര്‍ത്ഥികളോട് അന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിച്ച അവഗണനയ്ക്കും വെല്ലുവിളിക്കുമെതിരെ കൊയിലാണ്ടി പവൂരില്‍ പഞ്ചമ സ്‌കൂള്‍ ആരംഭിച്ചു. കെട്ടിടവും സ്ഥലവുമെല്ലാം ഗോപാലകൃഷ്ണ ഗോഖലെയുടെ കീഴിലുള്ള ട്രസ്റ്റിനെ ഏല്പ്പിച്ചു. സ്‌കൂളിലേക്ക് മക്കളെ വിടാന്‍ മടിച്ചവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. 53 പുലയക്കുട്ടികളെ എഴുത്തുപള്ളിയില്‍ ചേര്‍ത്തു. ഇത് ഗോഖലെ എല്‍പി സ്‌കൂളായും പിന്നീട് യുപി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. ഹരിജന്‍ കോളനിയും ഹരിജന ഹോസ്റ്റലും സ്ഥാപിച്ചു.
പാക്കനാര്‍പുരം
ഹരിജന വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ചുവടുവയ്പായി ശ്രദ്ധാനന്ദ വിദ്യാലയം ആരംഭിച്ചു. അവിടെ ഗാന്ധിജി സന്ദര്‍ശനം നടത്തുകയും ഒരു ദിവസം താമസിക്കുകയും ചെയ്തു. 1937ലെ ഇടക്കാല മന്ത്രിസഭയില്‍ തൊഴില്‍കാര്യ മന്ത്രിയും പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയുമായ വി.വി. ഗിരി, ആചാര്യ വിനോബാ ഭാവെ, മഹാകവി വള്ളത്തോള്‍ എന്നിവര്‍ ഗാന്ധിസദന സന്ദര്‍ശനം നടത്തി. നല്ലമ്പ്രകുന്ന് എന്ന സ്ഥലപ്പേരുമാറ്റി പാക്കനാര്‍പുരമെന്നാക്കി.
വടകര
വടകര കോട്ടപ്പറമ്പ് മൈതാനിയിലാണ്, ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാനെത്തിയ ഗാന്ധിജിക്ക് കൗമുദി എന്ന പെണ്‍കുട്ടി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി തന്റെ സ്വര്‍ണാഭരണങ്ങള്‍ ഊരിക്കൊടുത്തതും ഇനി ആഭരണങ്ങള്‍ ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തതും.
മാഹി
വൈദേശിക ഭരണത്തിനെതിരെ ശക്തമായ വിമോചന സമരത്തിന് വേദിയായ ഫ്രഞ്ച് കോളനി. ഒന്നര നൂറ്റാണ്ടോളം ഭരിച്ച ഫ്രഞ്ച് ഭരണാധികാരികളില്‍ നിന്ന് മാഹിയെ മോചിപ്പിക്കാന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്തു തന്നെ സമരങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭാരതം സ്വതന്ത്രമായി ഏഴാം വര്‍ഷമാണ് മാഹി സ്വതന്ത്രമാകുന്നത്. 1934 ല്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ഗാന്ധിജി മാഹിയിലും പ്രസംഗിച്ചു.
തലശ്ശേരി
കേളപ്പന്റെ നേതൃത്വത്തില്‍ ഉളിയത്തുകടവിലേക്ക് നടന്ന യാത്ര തലശ്ശേരിയിലെത്തി. ആസാദ് കടപ്പുറത്ത് ഹരീശ്വരന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ ഉപ്പ് കുറുക്കി നിയമലംഘനം നടത്തി. 1940ല്‍ തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിനടുത്ത് കടപ്പുറത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ നിരോധനം ലംഘിച്ച് നടത്തിയ പൊതുയോഗം സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവമാണ്. ആ സ്ഥലം ഇന്ന് ജവഹര്‍ഘട്ട് എന്നറിയപ്പെടുന്നു. 1934 ജനുവരി 12ന് ഗാന്ധിജി തലശ്ശേരി സന്ദര്‍ശിച്ച് പ്രസംഗിച്ചു.
മുഴപ്പിലങ്ങാട്
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി റെയില്‍വെയുടെ ടെലിഫോണ്‍ കമ്പി മുറിച്ചുള്ള ജനകീയ സമരം നടന്ന സ്ഥലമാണ് മുഴപ്പിലങ്ങാട്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കാലത്ത് ഹരിജനങ്ങളെ സംഘടിപ്പിച്ച് ഘോഷയാത്രയായി മുഴപ്പിലങ്ങാട് ശ്രീകുരുംബക്കാവ്, ഊര്‍പ്പഴശ്ശിക്കാവ്, എടക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചതും മുഴപ്പിലങ്ങാടിന്റെ ചരിത്രമാണ്.
കണ്ണൂര്‍
കണ്ണൂര്‍ നഗരം സ്വാതന്ത്ര്യസമരത്തിന്റെ കരുത്തുറ്റ പ്രകടനങ്ങള്‍ നടന്ന സ്ഥലമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ശ്രീനാരായണ പാര്‍ക്കിന് സമീപം നിരോധനാജ്ഞ ലംഘിച്ച് നടത്തിയ പൊതുയോഗത്തില്‍ ലാത്തിച്ചാര്‍ജ്ജ് നടക്കുകയും ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരുള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വിളക്കുംതറ മൈതാനിയില്‍ പ്രസംഗിച്ച വിഷ്ണുഭാരതീയനെയും അറസ്റ്റു ചെയ്യുകയുണ്ടായി.
ചിറക്കല്‍
സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷക സമരങ്ങളുടെയും പ്രധാന സംഭവങ്ങള്‍ പഴയ ചിറക്കല്‍ താലൂക്കില്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുണ്ട്.
കല്യാശ്ശേരി
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങള്‍ക്കൊപ്പം തന്നെ ജാതീയതക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ അരങ്ങേറിയ ഗ്രാമമാണ് കല്യാശ്ശേരി.
തൃച്ചംബരം
പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് താലൂക്കിലെ വിവിധ സ്ഥലങ്ങള്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ നടന്ന സ്ഥലങ്ങളാണ്.
പയ്യന്നൂര്‍
കേളപ്പജിയുടെ ഉപ്പുസത്യഗ്രഹ യാത്രയ്ക്ക് ശേഷം ഗാന്ധിജി പയ്യന്നൂര്‍ സന്ദര്‍ശിച്ചു. സ്വാമി ആനന്ദതീര്‍ത്ഥനെ പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനവും ഖാദിപ്രചാരണവുമൊക്കെ പയ്യന്നൂരിനെ ദേശീയസമരത്തിന്റെ സുപ്രധാന അടര്‍ക്കളമാക്കി. ചെറുത്തുനില്പുകള്‍ക്കു സാക്ഷിയായ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഇപ്പോള്‍ ഗാന്ധിസ്മൃതി മ്യൂസിയമാണ്.
അന്ന് കെ. കേളപ്പനുള്‍പ്പെടെയുള്ള 32 സമരഭടന്മാര്‍ ഉളിയത്തുകടവിലേക്ക് നീങ്ങി. ഏപ്രില്‍ 13ന് ആരംഭിച്ച യാത്ര 22ന് പയ്യന്നൂരിലെത്തി. പിറ്റേന്ന് ഉളിയത്തുകടവില്‍, ദേശഭക്തിഗാനങ്ങളാലപിച്ചു കൊണ്ട് ഉപ്പുകുറുക്കി നിയമം ലംഘിച്ചതോടെ ഉളിയത്തുകടവ് എന്ന വടക്കേമലബാറിലെ ഗ്രാമം ഭാരതത്തോളം ഉയര്‍ന്നു.
ഏപ്രിൽ 2 വർഷപ്രതിപദ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ജന്മദിനം
മുന്നിലോ നീ ഉണ്ടെന്നാകിൽ എന്തെനിക്കസാദ്ധ്യം മഹാമേരു മൺപുറ്റാകും മൃത്യു മിത്രമാകും...
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. 1889 വർഷപ്രതിപദ ദിനത്തിൽ നാഗ്പൂരിലാണ് ഡോക്ടർജി എന്ന ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ ജനിച്ചത്.
ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്
ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.
”ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻകാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . ‘
നാഗ്പ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ചാണ് ജഡ്ജി ഹെഡ്‌ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് നൽകിയത്.
സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്
പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്
ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു
1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു.
നിന്റെ തിരുവാർമെയ്യൊളി കാണാൻ കണ്ണിനില്ല ഭാഗ്യം .... നിന്റെ തിരുവായ്മൊഴികൾ കേൾക്കാൻ കാതിനില്ല യോഗം .... എങ്കിലും നിൻ കാൽ പിന്തുടരാൻ വന്നുചേർന്നു പുണ്യം.. വരികയായ് ഞാൻ നിന്നുടെ പിന്നിൽ നീ ഗമിക്കൂ മുന്നിൽ ....
*കാശ്മീർ ഒരു അനുഭവപാഠം...* *ജീവന്റെ വിലയുള്ള പാഠം...*
വിശാലഹിന്ദു സമ്മേളനത്തിൽ ഡോ. കരൺ സിംഗ് പറഞ്ഞു '' കാശ്മീരിലെ കുങ്കുമവും കേരളത്തിലെ നാളികേരവുമില്ലാതെ ഒരു പവിത്രകർമ്മവും പൂർത്തിയാവില്ല".
അതേ, കാശ്മീരും കേരളവും തമ്മിൽ അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു. കാശ്മീരി ഫയൽസ് കാശ്മീരി പണ്ഡിറ്റുകളുടെ മാത്രം കഥയും ചരിത്രവുമല്ല, മലബാറിലെ ഹിന്ദുക്കളുടെയും അനുഭവങ്ങളാണ്. 1921 ലെ മാപ്പിള കലാപത്തിലൂടെ ഹിന്ദു വംശഹത്യയുടെ കേരള ഫയൽസ് ഇന്നും മുറിവുണങ്ങാതെ തുറന്നിരിക്കുന്നു. "21 ൽ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല'' എന്ന് അക്രമികൾ ഇരകളെ ഇടക്കിടെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രത്യേകിച്ചും . ഒരിക്കലെങ്കിലും അക്രമികളും അവരെ പിൻപറ്റുന്നവരും ആ ഭീകരമായ വംശഹത്യയിൽ ഖേദം പ്രകടിപ്പിക്കാനുള്ള വിദൂരമായ സൂചന പോലും നൽകിയില്ലെന്നത് നമ്മെ യാഥാർഥ്യ ബോധമുള്ളവരാക്കുന്നു. കാശ്മീരി പണ്ഡിറ്റുകളും മലബാറിലെ ഹിന്ദുക്കളും ജീവരക്തം കൊണ്ടെഴുതിയ പാഠം പഠിക്കാത്തവർ സ്വന്തം ശവക്കുഴി തോണ്ടുന്നവരാണ്. അനിവാര്യമായ അന്ത്യവിധിയുടെ നാളുകളിൽ ഒരു ന്യായീകരണത്തൊഴിലാളിയും രക്ഷക്കെത്തുകയില്ല എന്ന തിരിച്ചറിവെങ്കിലും ഉണ്ടായിരിക്കണം.
1742 ഫെബ്രുവരി 12-ന് മറാത്താ സാമ്രാജ്യത്തിലെ സത്താറയിൽ ബാലാജി ജനാർദൻ ഭാനു എന്ന പേരിലാണ് നാനാ ഫഡ്‌നാവിസ് ജനിച്ചത്. ഫഡ്‌നാവിസിന്റെ മുത്തച്ഛൻ മുഗളന്മാരുടെ ഒരു കൊലപാതക ഗൂഢാലോചനയിൽ നിന്ന് പേഷ്വയെ രക്ഷിച്ചതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ആദ്യത്തെ മറാത്ത പേഷ്വ ബാലാജി വിശ്വനാഥ ഭട്ടിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു.പേഷ്വ നാനയെ കുടുംബാംഗത്തെപ്പോലെ പരിഗണിക്കുകയും അദ്ദേഹത്തിന്റെ മക്കളായ വിശ്വാസ്‌റാവു, മാധവറാവു, നാരായൺറാവു എന്നിവരെപ്പോലെ വിദ്യാഭ്യാസവും നയതന്ത്ര പരിശീലനവും നൽകുകയും ചെയ്തു. പേഷ്വാകളുടെ ഫഡ്‌നാവിസ് അഥവാ ധനമന്ത്രിയായി അദ്ദേഹം തുടർന്നു. അദ്ദേഹം ഒരിക്കലും ഒരു സൈനികനായിരുന്നില്ലെങ്കിലും മറാഠാ രാഷ്ട്രസഖ്യത്തിന്റെ കാര്യങ്ങൾ നയിക്കുന്ന ഒരു പ്രമുഖ വ്യക്തിയായി.ആഭ്യന്തര കലഹങ്ങൾക്കും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വർദ്ധിച്ചുവരുന്ന ശക്തിക്കും ഇടയിൽ മറാഠാ രാഷ്ട്രസഖ്യത്തെ ഒരുമിച്ച് നിർത്തുന്നതിൽ നാനാ ഫഡ്‌നാവിസ് ഒരു പ്രധാന പങ്ക് വഹിച്ചു.
നാനാ ഫഡ്‌നാവിസ് ഒരിക്കലും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല. മറാഠാ സാമ്രാജ്യത്തിന്റെ താൽപ്പര്യങ്ങൾ അദ്ദേഹത്തിന് പരമോന്നതമായിരുന്നു. മറാഠാക്കാരുടെ യഥാർത്ഥ ശത്രുക്കൾ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ആണെന്ന് അറിയാവുന്ന ഒരു ദർശകനായിരുന്നു ഫഡ്‌നാവിസ്. എക്കാലത്തെയും ശക്തമായ രഹസ്യാന്വേഷണ വിഭാഗവും ചാര ശൃംഖലയും അദ്ദേഹം സ്ഥാപിച്ചു. സാമ്രാജ്യത്തിന്റെ ഏത് കോണിലുള്ള ഏത് സംഭവവും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ പഠനമുറിയിൽ എത്തുംവിധം കാര്യക്ഷമമായ ഒരു ശൃംഖലയായിരുന്നു അത്.നാനയുടെ ഭരണപരവും നയതന്ത്രപരവും സാമ്പത്തികവുമായ വൈദഗ്ധ്യം മറാഠാ സാമ്രാജ്യത്തിന് അഭിവൃദ്ധി കൈവരുത്തുകയും, മറാഠാ സാമ്രാജ്യത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. ഹൈദരാബാദ് നൈസാം, ഹൈദരാലി, മൈസൂരിലെ ടിപ്പു സുൽത്താൻ, ഇംഗ്ലീഷ് സൈന്യം എന്നിവയ്‌ക്കെതിരെ മറാഠാ സൈന്യം നേടിയ വിവിധ യുദ്ധങ്ങളിൽ അദ്ദേഹം തന്റെ മികച്ച യുദ്ധ വൈദഗ്ധ്യം പ്രകടിപ്പിച്ചു.
മറാത്തകൾ ഇംഗ്ലീഷുകാർക്ക് കീഴടങ്ങിയാൽ ഉപഭൂഖണ്ഡം മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലാകുമെന്ന് തിരിച്ചറിഞ്ഞ ഒരു യഥാർത്ഥ ദർശകനായിരുന്നു ഫഡ്‌നാവിസ്.
വാഡ്ഗാവിൽ നടന്ന യുദ്ധത്തിൽ മറാത്തകൾ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തുകയും വഡ്ഗാവ് ഉടമ്പടിയിൽ ഒപ്പുവെക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരാവുകയും ചെയ്തു. അതനുസരിച്ച് 1773 മുതൽ ഇംഗ്ലീഷുകാർ കീഴടക്കിയ എല്ലാ പ്രദേശങ്ങളും മറാഠകൾക്ക് വിട്ടുകൊടുത്തു.
ബ്രിട്ടീഷുകാർക്കെതിരെ ഹൈദരാബാദ് നിസാം, ആർക്കോട്ട് നവാബ്, മുഗൾ ചക്രവർത്തി ഷാ ആലം എന്നിവരുമായി ഫഡ്‌നാവിസ് ഉടമ്പടി ഉണ്ടാക്കി.
1800 മാർച്ച് 13-ന് ആ രാഷ്ട്ര തന്ത്രജ്ഞൻ അന്തരിച്ചു. അദേഹത്തിന്റെ സ്‌മൃതികൾക്ക് മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കാം
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ഇതിഹാസതുല്യമായി പരന്ന് കിടക്കുന്നു. ഭാരതത്തിന് വെളിയിൽ വിദേശ രാജ്യങ്ങളിൽ നിന്നു കൊണ്ട് നമ്മുടെ സ്വാതന്ത്രത്തിന് വേണ്ടി നടത്തിയ മഹത്തായ പരിശ്രമങ്ങളെ നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.
1884 ഒക്ടോബർ 14 ന് ഡൽഹിയിലാണ് ലാലാ ഹർദയാൽ ജനിച്ചത്. ജില്ലാ കോടതിയിൽ റീഡറായി ജോലി ചെയ്തിരുന്ന അച്ഛന്റെ പേര് ഗൗരിദ്യാൽ മാത്തൂർ, അമ്മയുടെ പേര് ഭോലി റാണി.
കേംബ്രിഡ്ജ് മിഷൻ സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും അദ്ദേഹം പഠിച്ചു. സംസ്കൃതത്തിൽ ബിരുദം നേടി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1905-ൽ സംസ്‌കൃതത്തിൽ ഉപരിപഠനത്തിന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രണ്ട് സ്‌കോളർഷിപ്പുകൾ ലഭിച്ചു. വിദ്യാഭ്യാസത്തിന് ശേഷം 1908-ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.
വിദ്യാർത്ഥി ജീവിതം മുതലേ രാജ്യസ്‌നേഹം അദ്ദേഹത്തിൽ നിറഞ്ഞിരുന്നു. മാസ്റ്റർ അമീർ ചന്ദ്, ഭായ് ബാൽ മുകുന്ദ് തുടങ്ങിയവർക്കൊപ്പം ഡൽഹിയിൽ യുവാക്കളുടെ ഒരു സംഘം രൂപീകരിച്ചു. ലാഹോറിലെ അദ്ദേഹത്തിന്റെ പാർട്ടിയിൽ ലാലാ ലജ്പത് റായിയെപ്പോലുള്ള യുവാക്കൾ ഉൾപ്പെട്ടിരുന്നു.
ലണ്ടനിൽ, ഭായ് പരമാനന്ദ്, ശ്യാം കൃഷ്ണ വർമ്മ തുടങ്ങിയവരുമായി ലാലാ ഹർദയാൽ ജി ബന്ധപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്കോളർഷിപ്പിൽ വിദ്യാഭ്യാസം സ്വീകരിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ശ്യാം കൃഷ്ണ വർമ്മയുടെ സഹായത്തോടെ 'പൊളിറ്റിക്കൽ മിഷനറി' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. ഇതിലൂടെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.
ലാലാ ഹർ ദയാൽ ലാഹോറിലെത്തി 'പഞ്ചാബ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായി. അദ്ദേഹത്തിന്റെ സ്വാധീനം വർദ്ധിക്കുന്നത് കണ്ട്, സർക്കാർ വൃത്തങ്ങളിൽ അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ച് സംസാരമുണ്ടായപ്പോൾ, ലാലാ ലജ്പത് റായി അദ്ദേഹത്തെ വിദേശത്തേക്ക് അയച്ചു. 1910-ൽ ഹർദയാൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെത്തി. ഇന്ത്യയിൽ നിന്ന് പോയ തൊഴിലാളികളെ അവിടെ സംഘടിപ്പിച്ചു
1913 ജൂൺ 25നാണ് അദ്ദേഹം ഗദ്ദർ പാർട്ടി സ്ഥാപിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ 'അസ്റ്റോറിയ'യിലാണ് പാർട്ടി പിറവിയെടുത്തത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തുന്ന ക്രൂരതകളിലേക്ക് ലോകശ്രദ്ധ ആകർഷിച്ചു കൊണ്ടായിരുന്നു പ്രാഥമിക പ്രവർത്തനം . കാനഡ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ പാർട്ടിയുടെ ശാഖകൾ തുറന്നു. ലാലാ ഹർദയാൽ അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ലാലാ ഹർദയാൽ ഇന്ത്യയിൽ സായുധ വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 1915 ജൂണിൽ ജർമ്മനിയിൽ നിന്ന് രണ്ട് കപ്പലുകളിലായി തോക്കുകൾ ബംഗാളിലേക്ക് അയച്ചിരുന്നുവെങ്കിലും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് കപ്പലുകളും ബ്രിട്ടീഷുകാർ കണ്ടുകെട്ടി. ഇന്ത്യൻ സ്വാതന്ത്ര സമരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വിറ്റ്‌സർലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഹർദയാൽ യാത്ര ചെയ്തു. കുറച്ചുകാലം ജർമ്മനിയിൽ വീട്ടുതടങ്കലിലായിരുന്നു. അവിടെ നിന്ന് അദ്ദേഹം സ്വീഡനിലേക്ക് മാറി, അവിടെ അദ്ദേഹം തന്റെ ജീവിതത്തിന്റെ 15 വർഷം ചെലവഴിച്ചു.
1987-ൽ, ഇന്ത്യയുടെ തപാൽ വകുപ്പ് "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ" എന്ന പരമ്പരയിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
1939 മാർച്ച് 4 ന് അമേരിക്കയിലെ ഫിലാഡൽഫിയയിൽ വച്ച് ലാലാ ഹർദയാൽ അന്തരിച്ചു.
സ്വാതന്ത്രത്തിന്റെ അമൃതവർഷത്തിൽ ഭാരതത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച ലാലാ ഹർദയാലിനെ നമുക്ക് അനുസ്മരിക്കാം
ലോകത്തിന് മുന്നില്‍ ത്യാഗത്തിന്റെ ഭൂമികയായി വിളങ്ങുന്ന ഒരേയൊരു ദേശമേയുള്ളൂ, അതാണ് ഭാരതം. ത്യാഗനിര്‍ഭരതയാണ് ഭാരതത്തിന്റെ സവിശേഷത. നമ്മുടെ സംസ്‌കാരത്തില്‍, അതുള്‍ച്ചേരുന്ന ആഘോഷങ്ങളില്‍ എല്ലാമെല്ലാം ത്യാഗത്തിന്റേതായ സമര്‍പ്പണ ഭാവം ദര്‍ശിക്കാം. അപ്രകാരം പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കുവേണ്ടിയും സ്വയം ത്യജിക്കാന്‍ സന്നദ്ധനായ മഹായോഗിയാണ് മഹാദേവന്‍. ഭഗവാന്റെ സ്വയം സമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി പത്‌നിയായ പാര്‍വ്വതി ദേവിയും മറ്റ് ദേവഗണങ്ങളും പ്രപഞ്ചമൊന്നാകെയും പ്രാര്‍ത്ഥനാ നിരതമായ ദിനമാണ് മഹാശിവരാത്രിയായി ആചരിക്കുന്നത്.
പ്രകൃതിയിലുള്ളതെല്ലാം തനിക്ക് വേണ്ടിയാണെന്ന ചിന്തയാണ് മനുഷ്യനെ ഭരിക്കുന്നത്. പിടിച്ചടക്കലാണ് അവന്റെ സ്വഭാവം. സ്വാര്‍ത്ഥതയാണ് അവനെ നയിക്കുന്നത്. ഇതാണ് ഇന്ന് ലോകത്ത് പ്രകടമാകുന്ന സ്ഥിതിവിശേഷം. ഫലമോ മഹാമാരികളും പ്രകൃതി ദുരന്തങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പോര്‍വിളികളും എല്ലാം കൂടിച്ചേര്‍ന്ന് ലോകത്തിന്റെ താളാത്മകത പോലും നഷ്ടമായി. ഇവിടെയാണ് ശിവരാത്രിക്ക് പിന്നിലുള്ള മഹാത്യാഗത്തിന്റെ ദര്‍ശനം പവിത്രമാകുന്നത്. സഹനത്തിന്റെ സൗന്ദര്യം വെളിപ്പെടുന്നത്. മനുഷ്യന് ഇന്ന് അന്യമായ ആ ഗുണം അവനിലേക്ക് വീണ്ടും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം ശിവരാത്രി ആചരണം.
സ്വതന്ത്ര്യ ഭാരതത്തിന്റെ ആദ്യത്തെ രാഷ്‌ട്രപതി എന്ന നിലയിൽ മാത്രമല്ല, സ്വാതന്ത്ര്യ സമര പ്രവർത്തകൻ, അഭിഭാഷകൻ, പണ്ഡിതൻ, സാമൂഹ്യ പരിഷ്കാർത്താവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മാതൃകയായിരുന്നു ഡോ. രാജേന്ദ്ര പ്രസാദ് എന്ന സമാജ സേവകൻ.
ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത് 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.
ബിരുദാനന്തരബിരുദം പൂർത്തിയാക്കിയശേഷം പ്രസാദ് ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു.
1915 ൽ സ്വർണ്ണമെഡലോടെ നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.
1911ലാണ് അദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായത്. ചമ്പാരൻ സമരത്തിൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയും. നിസ്സഹകരണസമരം പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് യൂണിവേഴ്സിറ്റി ജോലിയും പദവിയും അഭിഭാഷകവൃത്തിയും ഉപേക്ഷിക്കുകയും ചെയ്തു.
വിദേശവിദ്യാഭ്യാസം ബഹിഷ്ക്കരിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ട സമയത്ത് മകൻ മൃത്യുജ്ഞയ പ്രസാദിനെ അദ്ദേഹം ബീഹാർ വിദ്യാപീഠത്തിൽ ചേർത്തു.
1914ലെ ബീഹാർ- ബംഗാൾ വെള്ളപ്പൊക്കത്തിലും,1934 ൽ ബീഹാറിലുണ്ടായ ഭൂകമ്പ സമയത്ത് ജയിലിലിരുന്നും അദ്ദേഹം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഭൂകമ്പത്തിന് രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ജയിൽ മോചിതനായി. പിന്നീട് ബീഹാർ റിലീഫ് കമ്മിറ്റിക്കും അദ്ദേഹം രൂപം നൽകി. 1935ൽ ക്വെറ്റയിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടേക്ക് പോകാൻ ബ്രിട്ടീഷ് ഗവർമെൻറ് വിലക്കിയപ്പോൾ പഞ്ചാബിൽ നിന്നുകൊണ്ട് അദ്ദേഹം ഭൂകമ്പദുരിതാശ്വാസ പ്രവർത്തനത്തിന് രൂപം നൽകി. 1934ലെ ബോംബെ സമ്മേളനത്തിൽ അദേഹത്തെ കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ തുടർന്ന് അദ്ദേഹത്തെ ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു. ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി.
സത്യാഗ്രഹ അറ്റ് ചമ്പാരൻ, ഇന്ത്യാ ഡിവൈഡഡ്, ആത്മകഥ (1946), മഹാത്മാഗാന്ധി ആന്റ് ബീഹാർ, സിൻസ് ഇൻഡിപെൻഡൻസ്, ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകൾ.
1947-ൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, രാജ്യത്തെ വിദ്യാഭ്യാസ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും നെഹ്‌റു സർക്കാരിനെ പല അവസരങ്ങളിലും ഉപദേശിക്കുകയും ചെയ്തു.
1962 വരെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്നു. 1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. ബീഹാർ വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി. 1962 ൽ ഭാരതരത്ന പുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ചു.
1963 ഫെബ്രുവരി 28ന് അദേഹം അന്തരിച്ചു. പാറ്റനയിലെ രാജേന്ദ്ര സ്മൃതി സംഗ്രഹാലയം അദേഹത്തിനായി സമർപ്പിച്ചിരിക്കുന്നു.
Arun Kumar
സ്വതന്ത്ര്യം@75- അമൃത മഹോത്സവ സംസ്ഥാന സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ഷോർട്ട് വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ഭാരതം കൈവരിച്ച നേട്ടങ്ങൾ എന്നീ വിഷയങ്ങളെ ആധാരമാക്കി 3 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വവീഡിയോ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 15 മുതൽ മെയ് 10 വരെയാണ് മത്സര കാലാവധി. ലോകത്തെവിടെയുമുള്ള മലയാളിക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് നിർദ്ദിഷ്ട ഫോർമാറ്റിലുള്ള വീഡിയോകൾ അയച്ചു കൊടുക്കുവാനുള്ള ലിങ്ക് ലഭിക്കും. മെയ് 10 വൈകിട്ട് 5 നുള്ളിൽ അവ ലഭിക്കേണ്ടതാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 10 വീഡിയോകൾക്ക് ക്യാഷ്പ്രൈസും പ്രശസ്തി പത്രവും ലഭിക്കും. ആദ്യ മികച്ച 3 വീഡിയോകൾക്ക് 10000 രൂപ വീതവും മറ്റ് 7 വീഡിയോകൾക്ക് 5000 രൂപ വീതവുമാണ് ലഭിക്കുക. കൂടാതെ ഈ വീഡിയോകൾ, #Amritmahotsavam_Kerala എന്ന ഹാഷ്ടാഗോടു കൂടി പ്രമുഖരായ വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും.
മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ amrithavarsham75@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഏപ്രിൽ 25, 5 PM ന് മുൻപായി അയയ്ക്കുക
4 years ago | [YT] | 1
View 3 replies
Arun Kumar
ഐശ്വര്യപൂർണ്ണമായ പുതുവർഷാരംഭത്തിൽ, മലയാളികൾക്ക് ഒരു വിഷുകൈനീട്ടം, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സേവാ വിഭാഗങ്ങളുടെ വെബ്സൈറ്റ് മലയാളത്തിലും, നാളെ വിഷു ദിനത്തിൽ സംഘത്തിൻ്റെയും സേവാഭാരതിയുടെയും മറ്റു പ്രശസ്ത വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ വെച്ച് സംഘത്തിൻറെ അഖില ഭാരതീയ സഹ സേവാപ്രമുഖ് ശ്രീ രാജകുമാർ മട്ടാലാജി ഉദ്‌ഘാടനം ചെയ്യുന്നു
#കൂടെയുണ്ട്_സേവാഭാരതി
#മാനവസേവാ_ മാധവസേവ
4 years ago | [YT] | 1
View 1 reply
Arun Kumar
സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികമായി നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി, അമൃത മഹോത്സവ സംഘാടക സമിതി. 1930 ഏപ്രിൽ 13 ന് കേരള ഗാന്ധി ശ്രീ.കെ.കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്ന് ഉളിയത്ത് കടവിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹയാത്ര പുനസൃഷ്ടിക്കുകയാണ്.
ഏപ്രിൽ 13 ന് രാവിലെ തളി ക്ഷേത്ര പരിസരത്ത് നിന്ന് പദയാത്ര ആരംഭിക്കും. തുടർന്ന് 10 ദിവസങ്ങളിലായി നടക്കുന്ന പദയാത്രയിൽ 75 സ്വീകരണങ്ങൾ ഉണ്ടാകും. എലത്തൂർ,കൊയിലാണ്ടി,പാക്കനാർപുരം,വടകര,മാഹി , തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നിവ ഇതിലെ പ്രധാന സ്വീകരണ കേന്ദ്രങ്ങളാണ്. ഏപ്രിൽ 15 ന് ശ്രീ.കെ.കേളപ്പജിയുടെ ഒതയോത്ത് വീട്ടിൽ പന്തിഭോജനത്തെ അനുസ്മരിക്കുന്ന വിഷുസദ്യ ഉണ്ടായിരിക്കും. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഏപ്രിൽ 23 ന് ഉളിയത്ത് കടവിൽ നിന്നും ഗാന്ധി പാർക്കിലേക്ക് വൈകുന്നേരം 4.00 മണിക്ക് പദയാത്ര എത്തിച്ചേരും, തുടർന്ന് നടക്കുന്ന മഹാസമ്മേളനത്തോടുക്കൂടി പദയാത്ര അവസാനിക്കും.
#AzadiKaAmritMahotsavYatra #AzadiKaAmritMahotsav
#അമൃതമഹോത്സവം #സ്‌മൃതിയാത്ര #AmrutMahotsav
4 years ago | [YT] | 4
View 0 replies
Arun Kumar
"കേരളത്തിന് ഒരു ഗാന്ധിയേ ഉള്ളൂ... അത് കെ.കേളപ്പനാണ്. പയ്യന്നൂര്‍ കടപ്പുറത്ത് ഉപ്പു കുറുക്കിയതു കൊണ്ടു മാത്രമല്ല കെ.കേളപ്പന്‍ കേരള ഗാന്ധിയായത്. അതിധീരമായ സഹനത്തിന്റെ, സമരത്തിന്റെ ചരിത്രമുണ്ട് ആ ജീവിത യാത്രയില്‍. ഒരു പക്ഷേ ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് സ്വാര്‍ത്ഥം ലോകം ഭരിക്കുന്ന പുതിയ കാലത്തിന് അതിശയം തോന്നിപ്പോകാവുന്ന ചരിത്രം.
കെ.കേളപ്പന്‍ പോരാളിയായിരുന്നു. സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ ജീവിതം തന്നെ ആയുധമാക്കിയ പോരാളി. പേരിനൊപ്പമുണ്ടായിരുന്ന ജാതിവാല്‍ വലിച്ചെറിഞ്ഞാണ് അദ്ദേഹം ചേരികളിലെ ജീവിതത്തിലേക്ക് നടന്നത്. ഹിന്ദു സമാജത്തെ ദുര്‍ബലമാക്കിയ ജാതി ഭേദങ്ങള്‍ക്കെതിരെ, അരുതുകള്‍ക്കെതിരെ കേളപ്പന്‍ ഗര്‍ജിച്ചു. ക്ഷേത്ര പ്രവേശനത്തിനായി, സഞ്ചാരസ്വാതന്ത്ര്യത്തിനായി സമരം നയിച്ചു. സംഘടിത മതമുഷ്‌കില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പുനര്‍ജനിയേകി. മത പ്രീണനം കൊണ്ട് മുട്ടിലിഴഞ്ഞ പുരോഗമന രാഷ്ട്രീയക്കാരന്റെ പുറംപൂച്ചിനെതിരെ ജനകീയ സമരം പ്രഖ്യാപിച്ചു. അനാഥമായിക്കിടന്ന കോവിലുകളില്‍ അന്തിത്തിരി തെളിഞ്ഞു. ക്ഷേത്രങ്ങള്‍ ഉണര്‍ന്നു. ക്ഷേത്രസംരക്ഷണ സമിതി പിറന്നു. പശുമാംസം കഴിച്ചാലേ പട്ടിണി മാറൂ എന്ന് പടച്ചതമ്പുരാന്റെ പേരില്‍ ആണയിട്ടിറങ്ങിയവരോട് മഹാത്മജിയുടെ ഗോ സംരക്ഷണ നയം ഓര്‍മിപ്പിച്ചു. പയ്യോളിയിലെ കണ്ണന്‍ ഗുമസ്തന്റെ ചോര വീണ മണ്ണില്‍ നിന്ന് ഗോസംരക്ഷണ പ്രതിജ്ഞ എടുത്തു കേളപ്പജി .... മത ഭീകരതയുടെ താവളമാകാന്‍ കേരളത്തെ വിട്ടുതരില്ലെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ അദ്ദേഹം പ്രഖ്യാപിച്ചു. മാപ്പിളക്കലാപകാരികളെ നെഞ്ചുവിരിച്ചു ചെറുത്തു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ശക്തമായി സമരം ചെയ്തു.
സ്വാതന്ത്ര്യമായിരുന്നു കേളപ്പജിയുടെ ലക്ഷ്യം. സ്വാഭിമാനത്തിലൂന്നിയ സ്വാതന്ത്ര്യം. കെ.കേളപ്പന്‍ കേരള ഗാന്ധിയാകുന്നതിന്റെ ചരിത്രം പറഞ്ഞു തരും, തീക്ഷ്ണമായിരുന്ന ആ കനല്‍പ്പാതകളുടെ കഥ"
"ചരിത്രയാത്രാ പഥത്തിലൂടെ
കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് കെ.കേളപ്പന്റെ നേതൃത്വത്തില്‍ 1931ല്‍ പയ്യന്നൂരിലെ ഉളിയത്തുകടവിലേക്ക് നടന്ന ഉപ്പുസത്യഗ്രഹ യാത്ര. ദേശസ്നേഹികള്‍ക്ക് എന്നും ആവേശം പകരുന്ന ആ ഐതിഹാസിക പ്രയാണത്തിന്റെ ഓര്‍മകളുമായി അതേ സമരയാത്രാവീഥിയിലൂടെ മറ്റൊരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. പുതിയ കേരളത്തെ പിടിമുറുക്കുന്ന മദ്യ-മയക്കുമരുന്ന് ശക്തികള്‍ക്കെതിരെ, കൃഷിയും കാര്‍ഷിക സംസ്‌കാരവും അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടില്‍ തനതു കേരളത്തെ തിരിച്ചുപിടിക്കാനുള്ള യാത്രയാണത്.
കേളപ്പജിയിലൂടെ കേരളത്തെ തിരിച്ചുപിടിക്കുക എന്ന ദൗത്യവുമായി അമൃതവര്‍ഷ മഹോത്സവത്തില്‍ കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ചരിത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 13ന് രാവിലെ പ്രസിദ്ധമായ കോഴിക്കോട് തളി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 23ന് പയ്യന്നൂര്‍ ഉളിയത്തുകടവിലൂടെ ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. പ്രധാന യാത്രാകേന്ദ്രങ്ങളിലൂടെ ഒരു അക്ഷരയാത്ര...
തളിയില്‍ നിന്ന് തുടക്കം
തളി ക്ഷേത്രസങ്കേതം നവോത്ഥാന പരിശ്രമങ്ങളുടെ കേന്ദം കൂടിയാണ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് ക്ഷേത്രവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മഞ്ചേരി രാമയ്യരുടെയും മിതവാദി സി. കൃഷ്ണന്റെയും നേതൃത്വത്തില്‍ പ്രവേശന വിലക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വലിച്ചറിഞ്ഞ ചരിത്രമുള്ള മണ്ണ്.
എലത്തൂരെ പാലം
1940ല്‍ കേളപ്പജി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കെയാണ് എലത്തൂരില്‍ കോരപ്പുഴയ്ക്ക് മുകളിലൂടെ പാലം നിര്‍മിച്ചത്. പാലം അദ്ദേഹം ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒരു കാളവണ്ടിക്കാരനെ കടത്തിവിട്ടാണ് കേളപ്പജി ജനങ്ങള്‍ക്കായി പാലം തുറന്നത്. കേളപ്പജിപ്പാലം എന്ന് നാമകരണം ചെയ്യണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.
കാട്ടില്‍പീടിക
പുതിയ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിനെതിരെ ശക്തമായ ജനകീയ സമരം നടക്കുന്ന സമരഭൂമിയായ കാട്ടില്‍പീടിക വഴിയും ജനമനസറിഞ്ഞ നേതാവിന്റെ ഉപ്പ് സത്യഗ്രഹ സ്മൃതിയാത്ര കടന്നുപോകുന്നു.
കൊയിലാണ്ടി
പുതിയ നാളേക്കായി നടത്തുന്ന യാത്ര വിഷുദിനത്തില്‍ കേളപ്പജിയുടെ നാട്ടിലെത്തും. ഉച്ചയ്ക്ക് ഒതയോത്ത് വീട്ടില്‍ വിഷുസദ്യ. ജാതി-മത മതിലുകള്‍ ഭേദിച്ച് എല്ലാവരും ഒരു കൂരയ്ക്കുകീഴിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. കേളപ്പജി ട്രസ്റ്റിന്റെ കീഴിലുള്ള തറവാട്ടു വീടായ കൊയപ്പള്ളി വീട്ടിലും സന്ദര്‍ശനം.
ഗോപാലപുരം
ഹരിജന വിദ്യാര്‍ത്ഥികളോട് അന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിച്ച അവഗണനയ്ക്കും വെല്ലുവിളിക്കുമെതിരെ കൊയിലാണ്ടി പവൂരില്‍ പഞ്ചമ സ്‌കൂള്‍ ആരംഭിച്ചു. കെട്ടിടവും സ്ഥലവുമെല്ലാം ഗോപാലകൃഷ്ണ ഗോഖലെയുടെ കീഴിലുള്ള ട്രസ്റ്റിനെ ഏല്പ്പിച്ചു. സ്‌കൂളിലേക്ക് മക്കളെ വിടാന്‍ മടിച്ചവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. 53 പുലയക്കുട്ടികളെ എഴുത്തുപള്ളിയില്‍ ചേര്‍ത്തു. ഇത് ഗോഖലെ എല്‍പി സ്‌കൂളായും പിന്നീട് യുപി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. ഹരിജന്‍ കോളനിയും ഹരിജന ഹോസ്റ്റലും സ്ഥാപിച്ചു.
പാക്കനാര്‍പുരം
ഹരിജന വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ചുവടുവയ്പായി ശ്രദ്ധാനന്ദ വിദ്യാലയം ആരംഭിച്ചു. അവിടെ ഗാന്ധിജി സന്ദര്‍ശനം നടത്തുകയും ഒരു ദിവസം താമസിക്കുകയും ചെയ്തു. 1937ലെ ഇടക്കാല മന്ത്രിസഭയില്‍ തൊഴില്‍കാര്യ മന്ത്രിയും പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതിയുമായ വി.വി. ഗിരി, ആചാര്യ വിനോബാ ഭാവെ, മഹാകവി വള്ളത്തോള്‍ എന്നിവര്‍ ഗാന്ധിസദന സന്ദര്‍ശനം നടത്തി. നല്ലമ്പ്രകുന്ന് എന്ന സ്ഥലപ്പേരുമാറ്റി പാക്കനാര്‍പുരമെന്നാക്കി.
വടകര
വടകര കോട്ടപ്പറമ്പ് മൈതാനിയിലാണ്, ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാനെത്തിയ ഗാന്ധിജിക്ക് കൗമുദി എന്ന പെണ്‍കുട്ടി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി തന്റെ സ്വര്‍ണാഭരണങ്ങള്‍ ഊരിക്കൊടുത്തതും ഇനി ആഭരണങ്ങള്‍ ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തതും.
മാഹി
വൈദേശിക ഭരണത്തിനെതിരെ ശക്തമായ വിമോചന സമരത്തിന് വേദിയായ ഫ്രഞ്ച് കോളനി. ഒന്നര നൂറ്റാണ്ടോളം ഭരിച്ച ഫ്രഞ്ച് ഭരണാധികാരികളില്‍ നിന്ന് മാഹിയെ മോചിപ്പിക്കാന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്തു തന്നെ സമരങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭാരതം സ്വതന്ത്രമായി ഏഴാം വര്‍ഷമാണ് മാഹി സ്വതന്ത്രമാകുന്നത്. 1934 ല്‍ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ ഗാന്ധിജി മാഹിയിലും പ്രസംഗിച്ചു.
തലശ്ശേരി
കേളപ്പന്റെ നേതൃത്വത്തില്‍ ഉളിയത്തുകടവിലേക്ക് നടന്ന യാത്ര തലശ്ശേരിയിലെത്തി. ആസാദ് കടപ്പുറത്ത് ഹരീശ്വരന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ ഉപ്പ് കുറുക്കി നിയമലംഘനം നടത്തി. 1940ല്‍ തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിനടുത്ത് കടപ്പുറത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ നിരോധനം ലംഘിച്ച് നടത്തിയ പൊതുയോഗം സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവമാണ്. ആ സ്ഥലം ഇന്ന് ജവഹര്‍ഘട്ട് എന്നറിയപ്പെടുന്നു. 1934 ജനുവരി 12ന് ഗാന്ധിജി തലശ്ശേരി സന്ദര്‍ശിച്ച് പ്രസംഗിച്ചു.
മുഴപ്പിലങ്ങാട്
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി റെയില്‍വെയുടെ ടെലിഫോണ്‍ കമ്പി മുറിച്ചുള്ള ജനകീയ സമരം നടന്ന സ്ഥലമാണ് മുഴപ്പിലങ്ങാട്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കാലത്ത് ഹരിജനങ്ങളെ സംഘടിപ്പിച്ച് ഘോഷയാത്രയായി മുഴപ്പിലങ്ങാട് ശ്രീകുരുംബക്കാവ്, ഊര്‍പ്പഴശ്ശിക്കാവ്, എടക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചതും മുഴപ്പിലങ്ങാടിന്റെ ചരിത്രമാണ്.
കണ്ണൂര്‍
കണ്ണൂര്‍ നഗരം സ്വാതന്ത്ര്യസമരത്തിന്റെ കരുത്തുറ്റ പ്രകടനങ്ങള്‍ നടന്ന സ്ഥലമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ശ്രീനാരായണ പാര്‍ക്കിന് സമീപം നിരോധനാജ്ഞ ലംഘിച്ച് നടത്തിയ പൊതുയോഗത്തില്‍ ലാത്തിച്ചാര്‍ജ്ജ് നടക്കുകയും ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരുള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വിളക്കുംതറ മൈതാനിയില്‍ പ്രസംഗിച്ച വിഷ്ണുഭാരതീയനെയും അറസ്റ്റു ചെയ്യുകയുണ്ടായി.
ചിറക്കല്‍
സ്വാതന്ത്ര്യസമരത്തിന്റെയും കര്‍ഷക സമരങ്ങളുടെയും പ്രധാന സംഭവങ്ങള്‍ പഴയ ചിറക്കല്‍ താലൂക്കില്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുണ്ട്.
കല്യാശ്ശേരി
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങള്‍ക്കൊപ്പം തന്നെ ജാതീയതക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ അരങ്ങേറിയ ഗ്രാമമാണ് കല്യാശ്ശേരി.
തൃച്ചംബരം
പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് താലൂക്കിലെ വിവിധ സ്ഥലങ്ങള്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ നടന്ന സ്ഥലങ്ങളാണ്.
പയ്യന്നൂര്‍
കേളപ്പജിയുടെ ഉപ്പുസത്യഗ്രഹ യാത്രയ്ക്ക് ശേഷം ഗാന്ധിജി പയ്യന്നൂര്‍ സന്ദര്‍ശിച്ചു. സ്വാമി ആനന്ദതീര്‍ത്ഥനെ പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനവും ഖാദിപ്രചാരണവുമൊക്കെ പയ്യന്നൂരിനെ ദേശീയസമരത്തിന്റെ സുപ്രധാന അടര്‍ക്കളമാക്കി. ചെറുത്തുനില്പുകള്‍ക്കു സാക്ഷിയായ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഇപ്പോള്‍ ഗാന്ധിസ്മൃതി മ്യൂസിയമാണ്.
അന്ന് കെ. കേളപ്പനുള്‍പ്പെടെയുള്ള 32 സമരഭടന്മാര്‍ ഉളിയത്തുകടവിലേക്ക് നീങ്ങി. ഏപ്രില്‍ 13ന് ആരംഭിച്ച യാത്ര 22ന് പയ്യന്നൂരിലെത്തി. പിറ്റേന്ന് ഉളിയത്തുകടവില്‍, ദേശഭക്തിഗാനങ്ങളാലപിച്ചു കൊണ്ട് ഉപ്പുകുറുക്കി നിയമം ലംഘിച്ചതോടെ ഉളിയത്തുകടവ് എന്ന വടക്കേമലബാറിലെ ഗ്രാമം ഭാരതത്തോളം ഉയര്‍ന്നു.
4 years ago | [YT] | 3
View 0 replies
Arun Kumar
ഏപ്രിൽ 2
വർഷപ്രതിപദ
ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ
ജന്മദിനം
മുന്നിലോ നീ ഉണ്ടെന്നാകിൽ
എന്തെനിക്കസാദ്ധ്യം
മഹാമേരു മൺപുറ്റാകും
മൃത്യു മിത്രമാകും...
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. 1889 വർഷപ്രതിപദ ദിനത്തിൽ നാഗ്പൂരിലാണ് ഡോക്ടർജി എന്ന ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ ജനിച്ചത്.
ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്
ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.
”ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻകാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . ‘
നാഗ്പ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ചാണ് ജഡ്ജി ഹെഡ്‌ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് നൽകിയത്.
സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്
പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്
ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു
1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു.
നിന്റെ തിരുവാർമെയ്യൊളി കാണാൻ കണ്ണിനില്ല ഭാഗ്യം ....
നിന്റെ തിരുവായ്മൊഴികൾ കേൾക്കാൻ കാതിനില്ല യോഗം ....
എങ്കിലും നിൻ കാൽ പിന്തുടരാൻ വന്നുചേർന്നു പുണ്യം..
വരികയായ് ഞാൻ നിന്നുടെ പിന്നിൽ നീ ഗമിക്കൂ മുന്നിൽ ....
4 years ago | [YT] | 10
View 1 reply
Arun Kumar
*കാശ്മീർ ഒരു അനുഭവപാഠം...*
*ജീവന്റെ വിലയുള്ള പാഠം...*
വിശാലഹിന്ദു സമ്മേളനത്തിൽ
ഡോ. കരൺ സിംഗ് പറഞ്ഞു
'' കാശ്മീരിലെ കുങ്കുമവും
കേരളത്തിലെ നാളികേരവുമില്ലാതെ
ഒരു പവിത്രകർമ്മവും പൂർത്തിയാവില്ല".
അതേ, കാശ്മീരും കേരളവും തമ്മിൽ
അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു.
കാശ്മീരി ഫയൽസ് കാശ്മീരി
പണ്ഡിറ്റുകളുടെ മാത്രം കഥയും ചരിത്രവുമല്ല, മലബാറിലെ
ഹിന്ദുക്കളുടെയും അനുഭവങ്ങളാണ്.
1921 ലെ മാപ്പിള കലാപത്തിലൂടെ ഹിന്ദു വംശഹത്യയുടെ കേരള ഫയൽസ്
ഇന്നും മുറിവുണങ്ങാതെ
തുറന്നിരിക്കുന്നു.
"21 ൽ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല'' എന്ന്
അക്രമികൾ ഇരകളെ ഇടക്കിടെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രത്യേകിച്ചും .
ഒരിക്കലെങ്കിലും അക്രമികളും അവരെ പിൻപറ്റുന്നവരും ആ ഭീകരമായ വംശഹത്യയിൽ ഖേദം പ്രകടിപ്പിക്കാനുള്ള വിദൂരമായ സൂചന പോലും നൽകിയില്ലെന്നത് നമ്മെ യാഥാർഥ്യ ബോധമുള്ളവരാക്കുന്നു.
കാശ്മീരി പണ്ഡിറ്റുകളും മലബാറിലെ ഹിന്ദുക്കളും ജീവരക്തം
കൊണ്ടെഴുതിയ പാഠം
പഠിക്കാത്തവർ സ്വന്തം
ശവക്കുഴി തോണ്ടുന്നവരാണ്.
അനിവാര്യമായ അന്ത്യവിധിയുടെ നാളുകളിൽ ഒരു ന്യായീകരണത്തൊഴിലാളിയും രക്ഷക്കെത്തുകയില്ല
എന്ന തിരിച്ചറിവെങ്കിലും
ഉണ്ടായിരിക്കണം.
4 years ago | [YT] | 5
View 0 replies
Arun Kumar
March 13
നാനാ ഫട്നാവിസ്
സ്മൃതി ദിനം
1742 ഫെബ്രുവരി 12-ന് മറാത്താ സാമ്രാജ്യത്തിലെ സത്താറയിൽ ബാലാജി ജനാർദൻ ഭാനു എന്ന പേരിലാണ് നാനാ ഫഡ്‌നാവിസ് ജനിച്ചത്. ഫഡ്‌നാവിസിന്റെ മുത്തച്ഛൻ മുഗളന്മാരുടെ ഒരു കൊലപാതക ഗൂഢാലോചനയിൽ നിന്ന് പേഷ്വയെ രക്ഷിച്ചതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ആദ്യത്തെ മറാത്ത പേഷ്വ ബാലാജി വിശ്വനാഥ ഭട്ടിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു.പേഷ്വ നാനയെ കുടുംബാംഗത്തെപ്പോലെ പരിഗണിക്കുകയും അദ്ദേഹത്തിന്റെ മക്കളായ വിശ്വാസ്‌റാവു, മാധവറാവു, നാരായൺറാവു എന്നിവരെപ്പോലെ വിദ്യാഭ്യാസവും നയതന്ത്ര പരിശീലനവും നൽകുകയും ചെയ്തു. പേഷ്വാകളുടെ ഫഡ്‌നാവിസ് അഥവാ ധനമന്ത്രിയായി അദ്ദേഹം തുടർന്നു. അദ്ദേഹം ഒരിക്കലും ഒരു സൈനികനായിരുന്നില്ലെങ്കിലും മറാഠാ രാഷ്ട്രസഖ്യത്തിന്റെ കാര്യങ്ങൾ നയിക്കുന്ന ഒരു പ്രമുഖ വ്യക്തിയായി.ആഭ്യന്തര കലഹങ്ങൾക്കും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വർദ്ധിച്ചുവരുന്ന ശക്തിക്കും ഇടയിൽ മറാഠാ രാഷ്ട്രസഖ്യത്തെ ഒരുമിച്ച് നിർത്തുന്നതിൽ നാനാ ഫഡ്‌നാവിസ് ഒരു പ്രധാന പങ്ക് വഹിച്ചു.
നാനാ ഫഡ്‌നാവിസ് ഒരിക്കലും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല. മറാഠാ സാമ്രാജ്യത്തിന്റെ താൽപ്പര്യങ്ങൾ അദ്ദേഹത്തിന് പരമോന്നതമായിരുന്നു. മറാഠാക്കാരുടെ യഥാർത്ഥ ശത്രുക്കൾ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ആണെന്ന് അറിയാവുന്ന ഒരു ദർശകനായിരുന്നു ഫഡ്‌നാവിസ്. എക്കാലത്തെയും ശക്തമായ രഹസ്യാന്വേഷണ വിഭാഗവും ചാര ശൃംഖലയും അദ്ദേഹം സ്ഥാപിച്ചു. സാമ്രാജ്യത്തിന്റെ ഏത് കോണിലുള്ള ഏത് സംഭവവും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ പഠനമുറിയിൽ എത്തുംവിധം കാര്യക്ഷമമായ ഒരു ശൃംഖലയായിരുന്നു അത്.നാനയുടെ ഭരണപരവും നയതന്ത്രപരവും സാമ്പത്തികവുമായ വൈദഗ്ധ്യം മറാഠാ സാമ്രാജ്യത്തിന് അഭിവൃദ്ധി കൈവരുത്തുകയും, മറാഠാ സാമ്രാജ്യത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. ഹൈദരാബാദ് നൈസാം, ഹൈദരാലി, മൈസൂരിലെ ടിപ്പു സുൽത്താൻ, ഇംഗ്ലീഷ് സൈന്യം എന്നിവയ്‌ക്കെതിരെ മറാഠാ സൈന്യം നേടിയ വിവിധ യുദ്ധങ്ങളിൽ അദ്ദേഹം തന്റെ മികച്ച യുദ്ധ വൈദഗ്ധ്യം പ്രകടിപ്പിച്ചു.
മറാത്തകൾ ഇംഗ്ലീഷുകാർക്ക് കീഴടങ്ങിയാൽ ഉപഭൂഖണ്ഡം മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലാകുമെന്ന് തിരിച്ചറിഞ്ഞ ഒരു യഥാർത്ഥ ദർശകനായിരുന്നു ഫഡ്‌നാവിസ്.
വാഡ്ഗാവിൽ നടന്ന യുദ്ധത്തിൽ മറാത്തകൾ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തുകയും വഡ്ഗാവ് ഉടമ്പടിയിൽ ഒപ്പുവെക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരാവുകയും ചെയ്തു. അതനുസരിച്ച് 1773 മുതൽ ഇംഗ്ലീഷുകാർ കീഴടക്കിയ എല്ലാ പ്രദേശങ്ങളും മറാഠകൾക്ക് വിട്ടുകൊടുത്തു.
ബ്രിട്ടീഷുകാർക്കെതിരെ ഹൈദരാബാദ് നിസാം, ആർക്കോട്ട് നവാബ്, മുഗൾ ചക്രവർത്തി ഷാ ആലം എന്നിവരുമായി ഫഡ്‌നാവിസ് ഉടമ്പടി ഉണ്ടാക്കി.
1800 മാർച്ച് 13-ന് ആ രാഷ്ട്ര തന്ത്രജ്ഞൻ അന്തരിച്ചു. അദേഹത്തിന്റെ സ്‌മൃതികൾക്ക് മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കാം
4 years ago | [YT] | 0
View 0 replies
Arun Kumar
മാർച്ച് 4
ലാലാ ഹർദയാൽ
സ്മൃതിദിനം
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ഇതിഹാസതുല്യമായി പരന്ന് കിടക്കുന്നു. ഭാരതത്തിന് വെളിയിൽ വിദേശ രാജ്യങ്ങളിൽ നിന്നു കൊണ്ട് നമ്മുടെ സ്വാതന്ത്രത്തിന് വേണ്ടി നടത്തിയ മഹത്തായ പരിശ്രമങ്ങളെ നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.
1884 ഒക്ടോബർ 14 ന് ഡൽഹിയിലാണ് ലാലാ ഹർദയാൽ ജനിച്ചത്.
ജില്ലാ കോടതിയിൽ റീഡറായി ജോലി ചെയ്തിരുന്ന അച്ഛന്റെ പേര് ഗൗരിദ്യാൽ മാത്തൂർ, അമ്മയുടെ പേര് ഭോലി റാണി.
കേംബ്രിഡ്ജ് മിഷൻ സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും അദ്ദേഹം പഠിച്ചു. സംസ്കൃതത്തിൽ ബിരുദം നേടി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1905-ൽ സംസ്‌കൃതത്തിൽ ഉപരിപഠനത്തിന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രണ്ട് സ്‌കോളർഷിപ്പുകൾ ലഭിച്ചു. വിദ്യാഭ്യാസത്തിന് ശേഷം 1908-ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.
വിദ്യാർത്ഥി ജീവിതം മുതലേ രാജ്യസ്‌നേഹം അദ്ദേഹത്തിൽ നിറഞ്ഞിരുന്നു. മാസ്റ്റർ അമീർ ചന്ദ്, ഭായ് ബാൽ മുകുന്ദ് തുടങ്ങിയവർക്കൊപ്പം ഡൽഹിയിൽ യുവാക്കളുടെ ഒരു സംഘം രൂപീകരിച്ചു. ലാഹോറിലെ അദ്ദേഹത്തിന്റെ പാർട്ടിയിൽ ലാലാ ലജ്പത് റായിയെപ്പോലുള്ള യുവാക്കൾ ഉൾപ്പെട്ടിരുന്നു.
ലണ്ടനിൽ, ഭായ് പരമാനന്ദ്, ശ്യാം കൃഷ്ണ വർമ്മ തുടങ്ങിയവരുമായി ലാലാ ഹർദയാൽ ജി ബന്ധപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്കോളർഷിപ്പിൽ വിദ്യാഭ്യാസം സ്വീകരിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ശ്യാം കൃഷ്ണ വർമ്മയുടെ സഹായത്തോടെ 'പൊളിറ്റിക്കൽ മിഷനറി' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. ഇതിലൂടെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.
ലാലാ ഹർ ദയാൽ ലാഹോറിലെത്തി 'പഞ്ചാബ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായി. അദ്ദേഹത്തിന്റെ സ്വാധീനം വർദ്ധിക്കുന്നത് കണ്ട്, സർക്കാർ വൃത്തങ്ങളിൽ അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ച് സംസാരമുണ്ടായപ്പോൾ, ലാലാ ലജ്പത് റായി അദ്ദേഹത്തെ വിദേശത്തേക്ക് അയച്ചു. 1910-ൽ ഹർദയാൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെത്തി. ഇന്ത്യയിൽ നിന്ന് പോയ തൊഴിലാളികളെ അവിടെ സംഘടിപ്പിച്ചു
1913 ജൂൺ 25നാണ് അദ്ദേഹം ഗദ്ദർ പാർട്ടി സ്ഥാപിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ 'അസ്റ്റോറിയ'യിലാണ് പാർട്ടി പിറവിയെടുത്തത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തുന്ന ക്രൂരതകളിലേക്ക് ലോകശ്രദ്ധ ആകർഷിച്ചു കൊണ്ടായിരുന്നു പ്രാഥമിക പ്രവർത്തനം
. കാനഡ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ പാർട്ടിയുടെ ശാഖകൾ തുറന്നു. ലാലാ ഹർദയാൽ അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ലാലാ ഹർദയാൽ ഇന്ത്യയിൽ സായുധ വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 1915 ജൂണിൽ ജർമ്മനിയിൽ നിന്ന് രണ്ട് കപ്പലുകളിലായി തോക്കുകൾ ബംഗാളിലേക്ക് അയച്ചിരുന്നുവെങ്കിലും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് കപ്പലുകളും ബ്രിട്ടീഷുകാർ കണ്ടുകെട്ടി. ഇന്ത്യൻ സ്വാതന്ത്ര സമരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വിറ്റ്‌സർലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഹർദയാൽ യാത്ര ചെയ്തു. കുറച്ചുകാലം ജർമ്മനിയിൽ വീട്ടുതടങ്കലിലായിരുന്നു. അവിടെ നിന്ന് അദ്ദേഹം സ്വീഡനിലേക്ക് മാറി, അവിടെ അദ്ദേഹം തന്റെ ജീവിതത്തിന്റെ 15 വർഷം ചെലവഴിച്ചു.
1987-ൽ, ഇന്ത്യയുടെ തപാൽ വകുപ്പ് "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ" എന്ന പരമ്പരയിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
1939 മാർച്ച് 4 ന് അമേരിക്കയിലെ ഫിലാഡൽഫിയയിൽ വച്ച് ലാലാ ഹർദയാൽ അന്തരിച്ചു.
സ്വാതന്ത്രത്തിന്റെ അമൃതവർഷത്തിൽ ഭാരതത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച ലാലാ ഹർദയാലിനെ നമുക്ക് അനുസ്മരിക്കാം
#LalaHardayal
4 years ago | [YT] | 3
View 0 replies
Arun Kumar
ലോകത്തിന് മുന്നില്‍ ത്യാഗത്തിന്റെ ഭൂമികയായി വിളങ്ങുന്ന ഒരേയൊരു ദേശമേയുള്ളൂ, അതാണ് ഭാരതം. ത്യാഗനിര്‍ഭരതയാണ് ഭാരതത്തിന്റെ സവിശേഷത. നമ്മുടെ സംസ്‌കാരത്തില്‍, അതുള്‍ച്ചേരുന്ന ആഘോഷങ്ങളില്‍ എല്ലാമെല്ലാം ത്യാഗത്തിന്റേതായ സമര്‍പ്പണ ഭാവം ദര്‍ശിക്കാം. അപ്രകാരം പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കുവേണ്ടിയും സ്വയം ത്യജിക്കാന്‍ സന്നദ്ധനായ മഹായോഗിയാണ് മഹാദേവന്‍. ഭഗവാന്റെ സ്വയം സമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി പത്‌നിയായ പാര്‍വ്വതി ദേവിയും മറ്റ് ദേവഗണങ്ങളും പ്രപഞ്ചമൊന്നാകെയും പ്രാര്‍ത്ഥനാ നിരതമായ ദിനമാണ് മഹാശിവരാത്രിയായി ആചരിക്കുന്നത്.
പ്രകൃതിയിലുള്ളതെല്ലാം തനിക്ക് വേണ്ടിയാണെന്ന ചിന്തയാണ് മനുഷ്യനെ ഭരിക്കുന്നത്. പിടിച്ചടക്കലാണ് അവന്റെ സ്വഭാവം. സ്വാര്‍ത്ഥതയാണ് അവനെ നയിക്കുന്നത്. ഇതാണ് ഇന്ന് ലോകത്ത് പ്രകടമാകുന്ന സ്ഥിതിവിശേഷം. ഫലമോ മഹാമാരികളും പ്രകൃതി ദുരന്തങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പോര്‍വിളികളും എല്ലാം കൂടിച്ചേര്‍ന്ന് ലോകത്തിന്റെ താളാത്മകത പോലും നഷ്ടമായി. ഇവിടെയാണ് ശിവരാത്രിക്ക് പിന്നിലുള്ള മഹാത്യാഗത്തിന്റെ ദര്‍ശനം പവിത്രമാകുന്നത്. സഹനത്തിന്റെ സൗന്ദര്യം വെളിപ്പെടുന്നത്. മനുഷ്യന് ഇന്ന് അന്യമായ ആ ഗുണം അവനിലേക്ക് വീണ്ടും വന്നുചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം ശിവരാത്രി ആചരണം.
4 years ago | [YT] | 2
View 0 replies
Arun Kumar
ഫെബ്രുവരി 28
ഡോ. രാജേന്ദ്ര പ്രസാദ്
സ്മൃതി ദിനം
(3 ഡിസംബർ 1884 -28 ഫെബ്രുവരി 1963)
സ്വതന്ത്ര്യ ഭാരതത്തിന്റെ ആദ്യത്തെ രാഷ്‌ട്രപതി എന്ന നിലയിൽ മാത്രമല്ല, സ്വാതന്ത്ര്യ സമര പ്രവർത്തകൻ, അഭിഭാഷകൻ, പണ്ഡിതൻ, സാമൂഹ്യ പരിഷ്കാർത്താവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മാതൃകയായിരുന്നു ഡോ. രാജേന്ദ്ര പ്രസാദ് എന്ന സമാജ സേവകൻ.
ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത് 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.
ബിരുദാനന്തരബിരുദം പൂർത്തിയാക്കിയശേഷം പ്രസാദ് ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു.
1915 ൽ സ്വർണ്ണമെഡലോടെ നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.
1911ലാണ് അദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായത്. ചമ്പാരൻ സമരത്തിൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയും. നിസ്സഹകരണസമരം പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് യൂണിവേഴ്സിറ്റി ജോലിയും പദവിയും അഭിഭാഷകവൃത്തിയും ഉപേക്ഷിക്കുകയും ചെയ്തു.
വിദേശവിദ്യാഭ്യാസം ബഹിഷ്ക്കരിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ട സമയത്ത് മകൻ മൃത്യുജ്ഞയ പ്രസാദിനെ അദ്ദേഹം ബീഹാർ വിദ്യാപീഠത്തിൽ ചേർത്തു.
1914ലെ ബീഹാർ- ബംഗാൾ വെള്ളപ്പൊക്കത്തിലും,1934 ൽ ബീഹാറിലുണ്ടായ ഭൂകമ്പ സമയത്ത് ജയിലിലിരുന്നും അദ്ദേഹം രക്ഷാ
പ്രവർത്തനത്തിന് നേതൃത്വം നൽകി. ഭൂകമ്പത്തിന് രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ജയിൽ മോചിതനായി. പിന്നീട് ബീഹാർ റിലീഫ് കമ്മിറ്റിക്കും അദ്ദേഹം രൂപം നൽകി. 1935ൽ ക്വെറ്റയിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടേക്ക് പോകാൻ ബ്രിട്ടീഷ് ഗവർമെൻറ് വിലക്കിയപ്പോൾ പഞ്ചാബിൽ നിന്നുകൊണ്ട് അദ്ദേഹം ഭൂകമ്പദുരിതാശ്വാസ പ്രവർത്തനത്തിന് രൂപം നൽകി.
1934ലെ ബോംബെ സമ്മേളനത്തിൽ അദേഹത്തെ കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ തുടർന്ന് അദ്ദേഹത്തെ ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു. ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി.
സത്യാഗ്രഹ അറ്റ് ചമ്പാരൻ,
ഇന്ത്യാ ഡിവൈഡഡ്,
ആത്മകഥ (1946),
മഹാത്മാഗാന്ധി ആന്റ് ബീഹാർ,
സിൻസ് ഇൻഡിപെൻഡൻസ്,
ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകൾ.
1947-ൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും,
രാജ്യത്തെ വിദ്യാഭ്യാസ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും നെഹ്‌റു സർക്കാരിനെ പല അവസരങ്ങളിലും ഉപദേശിക്കുകയും ചെയ്തു.
1962 വരെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്നു.
1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. ബീഹാർ വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.
1962 ൽ ഭാരതരത്ന പുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ചു.
1963 ഫെബ്രുവരി 28ന് അദേഹം അന്തരിച്ചു. പാറ്റനയിലെ രാജേന്ദ്ര സ്മൃതി സംഗ്രഹാലയം അദേഹത്തിനായി സമർപ്പിച്ചിരിക്കുന്നു.
#RajendraPrasad
4 years ago | [YT] | 2
View 0 replies
Load more